Saturday 25 July 2015

കേരള സലഫികളോടു നൂറുകണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അവയില്‍ വെറും 10 ചോദ്യങ്ങള്‍ ഇവിടെ ചോദിക്കപ്പെടുകയാണ്.

കേരള സലഫികളോടു നൂറുകണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അവയില്‍ വെറും 10 ചോദ്യങ്ങള്‍ ഇവിടെ ചോദിക്കപ്പെടുകയാണ്. വല്ല മുജാഹിദ് മൌലവിമാരോ, സലഫിസത്തില്‍ ആത്മാര്തതയുള്ള വല്ല സലഫി സുഹുര്തുക്കാളോ ഇതിനു മറുപടി പറയാന്‍ തയാറുണ്ടോ?
ചോദ്യങ്ങള്‍

1. കേരള സലഫികള്‍ പ്രാമാണികമായ മദ്ഹബുകളെ ഒന്നിനെയും അംഗീകരിക്കുന്നില്ല, മാത്രമല്ല മദ് ഹബുകള്‍ ഖുര്‍ ആണിനും സുന്നത്തിനും എതിരാണെന്നും വാദിക്കുന്നു. എന്നാല്‍ സൗദി അറേബ്യയിലെ സലഫികള്‍ നാലിലൊരു മദ് ഹബിനെ പിന്തുടരാന്‍ ഉള്ബോധിപ്പിക്കുകയും അവിടുത്തെ മദ്രസകളില്‍ 'നാല് മദ്ഹബുകള്‍' പ്രാമാണിക വിഷയമായി പഠിപ്പിക്കുകയും ചെയ്യുന്നു. കേരള സലഫിസമാണോ ശരി അല്ല സൌദി സലഫിസമാണോ ശരി? മദ് ഹബിന്റെ വിഷയത്തില്‍ കേരള സുന്നികള്‍ക് തെറ്റ് പറ്റിയെങ്കില്‍ സൌദി സലഫികള്കും തെറ്റ് പറ്റിയെന്നു നിങ്ങള്‍ക് വാദമുണ്ടോ?

2. കേരള സലഫികളായ നിങ്ങള്‍ വെള്ളിയാഴ്ച ജുമുആയുടെ 2 ബാങ്കുകള്‍ ഇസ്ലാമില്‍ പുതുതായി ഉണ്ടായതാണെന്നും അത് സുന്നതിനെതിരാനെന്നും വാദിക്കുന്നു. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും ജുമുആക്കു 2 ബാങ്കുകള്‍ നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൌദി സലഫികല്കും തെറ്റ് പറ്റിയെന്നു നിങ്ങള്ക് വാദമുണ്ടോ?

3. കേരള സലഫികളായ നിങ്ങള്‍ ജുമുആ ഖുത്ബയുടെ ഭാഷ മാതൃ ഭാഷയായിരിക്കണമെന്നും ജനങ്ങള്‍ക് തിരിയനമെന്നും വാദിക്കുന്നു. സൌദിയിലെ പല പള്ളികളിലും അനറബികള്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാല്‍ അവിടെ ഖുത്ബയുടെ ഭാഷ സംബന്ധിച്ച് സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. അനറബികള്‍ എത്രയുണ്ടായിരുന്നാലും ശരി മിമ്ബരിനു മുകളില്‍ നടക്കുന്ന ഖുത്ബയുടെ ഭാഷ അറബി തെന്നെയായിരിക്കനമെന്നും നിസ്കാരത്തിനു ശേഷം ഏതു ഭാഷയിലും പ്രസംഗിക്കാമെന്നുമായിരുന്നു പണ്ടിത ഫത് വാ . ഇതിനെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു? കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത് അല്ല സൌദി സലഫിസത്തെയാണോ? 4. കേരള സലഫികളായ നിങ്ങള്‍ റമദാനിലെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തില്‍ കേരള സുന്നികളോട് യോചിക്കുന്നില്ല. തറാവീഹ് 12 റകഅതാണെന്നും, 8 റകഅതാണെന്നും, അങ്ങിനെ ഒരു നിസ്കാരമില്ലെന്നും വരെ പലപ്പോഴായി വാദിച്ചിരുന്നു. തറാവീഹ് 20 റകഅത് അല്ലെന്നാണ് ഇന്നുവരെയും നിങ്ങള്‍ വാദിച്ചു വരുന്നത്. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും തറാവീഹ് 20 റകഅത് നിര്‍വഹിച്ചു വരുന്നു. ഈ വിഷയത്തില്‍ ലോകമുസ്ലിങ്ങള്‍ കേരള സലഫിസത്തെയാണോ അല്ല സൌദി സലഫിസത്തെയാണോ സ്വീകരിക്കേണ്ടത്?

5. നിസ്കാരത്തിന്റെ ശേഷം പള്ളികളില്‍ നടന്നു വരുന്ന കൂട്ട പ്രാര്‍ത്ഥനകളെ കേരള സലഫികളായ നിങ്ങള്‍ എക്കാലവും എതിര്‍ത്ത് വന്നിരുന്നു. അത് ദീനില്‍ പുതുതാനെന്നും സുന്നതിനെതിരാനെന്നുമാണ് നിങ്ങളുടെ വാദം. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും കൂട്ട് പ്രാര്‍ത്ഥന നില നില്കുന്നത് കാണാം. റമദാനിലെ തറാവീഹ് നിസ്കാരത്തിന്റെ ശേഷം മക്ക, മദീന പള്ളികളിലെ ഇമാമുമാര്‍ പതിനായിരങ്ങളുടെ മുന്നില്‍ നടത്തുന്ന കൂട്ട് പ്രാര്‍ത്ഥന ലോക മുസ്ലിങ്ങള്‍ TVകളിലൂടെ കാണുന്നവരാണ്. കൂട്ട് പ്രാര്‍ഥനയെ അങ്ങീകരിക്കുന്ന സൌദി സലഫിസത്തെയാണോ അല്ല അത് നിഷേധിക്കുന്ന കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

6. രോഗങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ ഖുര്‍ആനും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും ഓതി മന്ത്രിക്കുന്നത് സുന്നികള്‍ ചെയ്തു വരുന്ന ഒരു കര്‍മമാണ്. കേരള സലഫികളായ നിങ്ങള്‍ എക്കാലവും ഇത് നിഷേധിച്ചിരുന്നു. ഇത് ഖുര്‍ആനിനും സുന്നതിനുമെതിരാണെന്നയിരുന്നു നിങ്ങളുടെ വാദം. എന്നാല്‍ സൌദി സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ഖുര്‍ആനിലെ നിശ്ചിത ആയത്തുകളും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും അടങ്ങിയ കാര്‍ഡുകളും മറ്റും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തില്‍ തടവി മന്ത്രിച്ചാല്‍ അത് കൂടുതല്‍ ഫലം ചെയ്യുമെന്ന് വരെ അവര്‍ എഴുതിയതായി കാണാം. മന്ത്രിക്കല്‍ ശിര്കാണെന്നു വാദിക്കുന്ന കേരള സലഫിസത്തെയാണോ അല്ല മന്ത്രിക്കല്‍ സുന്നത്താണെന്ന് പ്രചരിപ്പിക്കുന്ന സൌദി സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

7. മന്ത്രത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സഹാബികള്‍ ചെയ്തതിന്റെ തെളിവും വിവരിക്കുന്ന ഒരു ജുമുആ ഖുത്ബ മാസങ്ങള്‍ക് മുമ്പ് UAE ഔകാഫ് പ്രസിദ്ധീകരിച്ചിരുന്നു. UAE യെലേ എല്ലാ പള്ളികളിലും ഈ ഖുതുബ നിര്‍വചിച്ച ഖതീബുമാരുടെ കൂട്ടത്തില്‍ ഹുസൈന്‍ സലഫി അടക്കമുള്ള കേരളത്തിലെ സലഫി പന്ടിതന്മാരുമുന്ടായിരുന്നു. കേരളത്തില്‍ മന്ത്രം ശിര്കാനെന്നു വാദിക്കുകയും അറബികളുടെ മുന്നില്‍ തൌഹീദും സുന്നതുമായി പ്രസംഗിക്കുകയും ചെയ്യുന്ന കേരള സലഫി കാപട്യം ജനങ്ങള്‍ ഏതു കൂട്ടത്തിലാണ് ഉള്പെടുത്തെണ്ടത്? അല്ലങ്കില്‍ ഹുസൈന്‍ സലഫിയുടെയും അദേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നവരുടെയും മന്ത്രിക്കുന്നതിലെ ഇപ്പോഴത്തെ നിലപാട് എന്താണ്? 8. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കേരള സലഫികളായ നിങ്ങളുടെ ചരിത്രം പരിശോധിക്കുന്നവര്ക് പല വാദങ്ങളും നിങ്ങള്‍ അവസരത്തിനൊത്ത് മാറ്റിയതായി കാണാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിന്ന് വിഷയം. ജിന്നുകളും മലകുകളും സഹായിക്കില്ലെന്നും സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ ശിര്കായെന്നും മുമ്പ് വാദിച്ചിരുന്ന നിങ്ങള്‍ അത് തെറ്റായിരുന്നുവെന്നും ജിന്നുകളും മലകുകളും സഹായിക്കുമെന്നും അത് തൌഹീദാണെന്നും ഇന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് തൌഹീദാണെന്നു നിങ്ങള്‍ കണ്ടെത്തുന്നതിനിടയില്‍ നിങ്ങളില്‍ വിശ്വസിച്ചു അത് ശിര്കാണെന്ന വിശ്വാസത്തോടെ മരിച്ചുപോയ നിരപരാധികളായ മുജാഹിദ് സഹോദരങ്ങളുടെ പരലോകം എങ്ങനെയായിരിക്കും.? അവര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനോട് എന്ത് മറുപടി പറയും?

9. കേരളത്തിലെ മുസ്ലിയാകന്മാര്‍ പറയുന്നത് ദീനില്‍ തെളിവല്ലാത്ത്തത് പോലെ തന്നെ സഹാബികള്‍ പറയുന്നതും ദീനില്‍ തെളിവല്ലെന്നു പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് കേരള സലഫികളായ നിങ്ങള്‍. ഇന്ന്‍, സഹാബികള്‍ ഔലിയാക്കകളാണെന്നും അവര്‍ തെളിവാണെന്നും നിങ്ങള്‍ വാദിക്കുന്നു. ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്ന നിങ്ങളെ ഏതാടിസ്ത്താനതിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

10. മഹ്ശറയില്‍ നടക്കുന്ന ഹിസാബിനെയും ശഫാ-അതിനു വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനെയും കേരള സലഫികളായ നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ? ഹിസാബ് സഹിക്കാന്‍ വയ്യാതെ ജനങ്ങള്‍ പിതാവായ ആദം അലൈഹിസ്സലാമിനെ സമീപിക്കുന്നതും ആ പ്രവാചകന്‍ മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് തര്കമില്ലാത്ത വിഷയമാണെല്ലോ. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് ശിര്കാണെന്നു പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഒന്ന് വ്യക്തമാക്കണം. ദുന്‍യാവില്‍ ചെയ്ത ശിര്കിന്റെയും തൌഹീദിന്റെയും ഹിസാബ് നടക്കുന്ന വേളയിലാണ് ജനങ്ങള്‍ അല്ലാഹു അല്ലാത്ത പ്രവാചകനോട് സഹായം ചോദിച്ചത്. അത് ശിര്കാണോ? ജനങ്ങള്‍ വേവലാതി കൊണ്ട് ചോദിച്ചു പോയതാണെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ആദം നബി അലൈഹിസ്സലാം ശിര്കിനു കൂട്ട് നിന്നോ? അവസാനം സുജൂദില്‍ വീണു നമ്മുടെ നേതാവ് മുത്തു റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങള്‍ക്ക്‌ വേണ്ടി സഹായം ചെയൂന്നു. ആ റസൂലും ശിര്‍ക് ചെയ്തോ?

ഇത് വെറും 10 ചോദ്യങ്ങളാണ്. കാലങ്ങളായി ഒരു മുജാഹിദുകാരനും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍. ദുന്‍യാവില്‍ എവിടെയെങ്കിലും ആത്മാര്‍ഥതയുള്ള വല്ല മുജാഹിദുകാരനും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദയവു ചെയ്തു ഉത്തരം തരൂ!! !

മരണം

എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും

'ആഗോളചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ച സുലൈമാന്‍ നബി (അ) യുടെ കാലഘട്ടം. മനുഷ്യരുടെ റൂഹ് (ആത്മാവ്) എടുക്കാന്‍ ഏല്‍പിക്കപ്പെട്ട മലക് (മാലാഖ) അസ്‌റാഈല്‍ (അ) ഇടക്കിടെ സുലൈമാന്‍ നബി(അ)യെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ സദസ്സില്‍ അദ്ദേഹം നടത്തുന്ന മൂല്യമേറിയ സാരോപദേശങ്ങള്‍ ശ്രവിക്കാന്‍ വേണ്ടിയായിരുന്നു ഈ സന്ദര്‍ശനം. മറ്റുള്ളവരൊന്നും അറിയാതെ മനുഷ്യരൂപത്തിലായിരുന്നു ഈ ആഗമനമത്രയും.
സദസ്സില്‍ വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ പൊഴിയുകയാണ്. സുലൈമാന്‍ നബിയുടെ വാക്കുകള്‍ ശ്രവിക്കുന്ന സദസ്യരുടെ മുഖങ്ങളില്‍ വ്യത്യസ്ത വികാരങ്ങള്‍ മിന്നിമറയുന്നുണ്ട്. മലക് അസ്‌റാഈലും സദസ്സില്‍ മനുഷ്യരൂപം പൂണ്ടിരിക്കുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ, ഒരാള്‍, തന്നെ രൂക്ഷമായി നോക്കുന്നതായി സദസ്സിലെ മറ്റൊരാള്‍ക്ക് അനുഭവപ്പെട്ടു. ഈ വിവരം സുലൈമാന്‍ നബിയോട് അദ്ദേഹം പരാതിയായി ബോധിപ്പിച്ചു:
"നബിയേ, ഒരാള്‍ കുറേ നേരമായി എന്നെ തുറിച്ചുനോക്കുന്നു. എനിക്ക് പരിചയമില്ലാത്തൊരാളാണ്. എന്തിനാണയാളെന്നെയിങ്ങനെ നോക്കുന്നതെന്ന് എനിക്കു പിടികിട്ടുന്നില്ല. ഞാനാകെ അസ്വസ്ഥനാണ്. ആരാണ് നബിയേ അത് ?"
സുലൈമാന്‍ നബി അയാളിലേക്കു കണ്ണ് പായിച്ചു. അത് മറ്റാരുമല്ല. മരണംകൊണ്ട് ഏല്‍പിക്കപ്പെട്ട മാലാഖ തന്നെ! അസ്‌റാഈല്‍!
ഈ വിവരം ആ മനുഷ്യനോട് നബി പറയുകയും ചെയ്തു. സ്വാഭാവികമായും അയാളുടെ അസ്വസ്ഥത ശതഗുണീഭവിക്കുമല്ലോ. മരണമടുത്തെത്തിയെന്നു തോന്നുമ്പോള്‍ നമുക്കായാലും ആര്‍ക്കായാലും വേവലാതിയുണ്ടാവുമെന്നതിലാര്‍ക്കാണു ശങ്ക!!? ജീവിതവിഭവങ്ങള്‍ എത്ര ആസ്വദിച്ചാലും മതിയാവാത്ത മനുഷ്യന് മരണമൊരു പേടിസ്വപ്‌നമാണ്. മരിക്കാനെനിക്കു പേടിയില്ലെന്നൊക്കെ ചിലര്‍ പറയുന്നത് വൃഥാ അധരവ്യായാമം മാത്രം.
എന്താവട്ടെ, മലക്കുല്‍മൗത്താണ് തന്നെയിങ്ങനെ രൂക്ഷമായി നോക്കുന്നതെന്നു മനസ്സിലാക്കിയ ആളുടെ അസ്വസ്ഥതയും ഭയവും കൂടിക്കൂടിവരികയാണ്. അദ്ദേഹം സുലൈമാന്‍ നബിയോട് ദുഃഖത്തോടെ പറഞ്ഞു:
"നബിയേ, തത്കാലം ഇദ്ദേഹത്തിനടുത്തുനിന്ന് എന്നെയൊന്ന് രക്ഷപ്പെടുത്തിത്തരണം"
നബി ആശ്ചര്യഭരിതനായി ചോദിച്ചു:
"ങാഹാ! അതെങ്ങനെ ? അസ്‌റാഈലിനെ ദൈവം നിയോഗിച്ചതാണല്ലോ, അദ്ദേഹത്തിന്റെ ജോലിയും മറ്റൊന്നല്ലല്ലോ. അതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്..."
അയാള്‍ വിടാന്‍ ഭാവമില്ല. തുടര്‍ന്നു:
"നബിയേ, അങ്ങേക്ക് ദൈവം കാറ്റിനെ വിധേയമാക്കിത്തന്നിട്ടുണ്ടല്ലോ. കാറ്റിനോടൊന്ന് എന്നെ ദൂരെയൊരു സ്ഥലത്ത് എത്തിച്ചുതരാന്‍ പറഞ്ഞുകൂടേ...?"
അയാളെ സംബന്ധിച്ചിടത്തോളം മരണത്തില്‍ നിന്നൊരു താത്കാലിക ഒളിച്ചോട്ടമാണാവശ്യം!
അയാളുടെ നിരന്തരമായ അപേക്ഷ മാനിച്ച് സുലൈമാന്‍ നബി (അ) അയാള്‍ പറഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോവാന്‍ കാറ്റിനോടു പറഞ്ഞു.
അങ്ങനെ ആവശ്യപ്പെട്ടപ്രകാരം സുലൈമാന്‍ നബി (അ) യുടെ നിര്‍ദേശമനുസരിച്ച് ശാമി(ഫലസ്ത്വീന്‍)ലുള്ള നബിയുടെ സദസ്സില്‍ നിന്ന് ജസീറത്തുല്‍ ഹിന്ദി (ഇന്ത്യന്‍ ഉപദ്വീപ്) ലേക്ക് വായുവേഗതയില്‍ അയാളെത്തി.
സദസ്സ് പിരിഞ്ഞു.
*********************
മറ്റൊരിക്കല്‍ മാലാഖയെ കണ്ടപ്പോള്‍ സുലൈമാന്‍ നബി, പഴയ സംഭവമുദ്ധരിച്ച് ചോദിച്ചു:
"താങ്കളെ അല്ലാഹു നിയോഗിച്ചത് മനുഷ്യരുടെ റൂഹ് പിടിക്കാനാണല്ലോ.
സമയവും സന്ദര്‍ഭവുമെത്തിയാല്‍ അതങ്ങ് ചെയ്താല്‍ പോരേ?
നിങ്ങളെന്തിനാണ് മനുഷ്യരെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നത് ? "
മലക് പറഞ്ഞു:
"നബിയേ, ഞാനൊരിക്കലും ആ മനുഷ്യനെ നോക്കിപ്പേടിപ്പിച്ചതല്ല. സത്യത്തില്‍ ഞാനാണ് ഭയപ്പെട്ടത്. ഞാന്‍ ഭയപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ നോക്കിയത്."
'താങ്കളെന്തിനാണ് ഭയക്കുന്നത്..? അയാളുടെ ആത്മാവെടുക്കാന്‍ താങ്കള്‍ക്കൊരിക്കലും ഭയപ്പെടേണ്ടതില്ലല്ലോ..ഇത് അദ്ഭുതമാണല്ലോ."
"കാര്യം അതൊന്നുമല്ല നബിയേ, ഓരോരുത്തരുടേയും റൂഹ് പിടിക്കേണ്ട സമയവും സ്ഥലവുമൊക്കെ അല്ലാഹു ഓരോ ശഅ്ബാന്‍ 15 ലും എനിക്ക് രൂപരേഖ നല്‍കും. അതനുസരിച്ച് ആ മനുഷ്യന്റെ റൂഹ് പിടിക്കേണ്ട സമയം അടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, റൂഹ് പിടിക്കേണ്ട സ്ഥലമാണെങ്കില്‍ ദൂരെ ഇന്ത്യയിലുമാണ്. അയാള്‍ പക്ഷേ ഇങ്ങ് ശാമില്‍ അങ്ങയുടെ സദസ്സിലിരിക്കുന്നു. അയാളുടെ സമയമടുത്തിട്ടും ഇനി കുറഞ്ഞ സമയത്തിനുള്ളിലെങ്ങനെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്തു വാഹനത്തില്‍ പോയാലും നിശ്ചിത സമയത്തിനുള്ളില്‍ അയാള്‍ അവിടെയെത്തുകയില്ല. എനിക്കാണെങ്കില്‍ ദൈവത്തിന്റെ കല്‍പന നടപ്പാക്കുകയും വേണം. ആ വേവലാതിയോടെയാണ് ഞാനയാളെ നോക്കിയത്. അപ്പോഴാണ് അങ്ങയുടെ അരികിലയാളെത്തിയതും അന്നത്തെ സംഭവങ്ങളുണ്ടാകുകയും ചെയ്തത്. പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട എനിക്ക് അടുത്ത നിമിഷത്തിലവിടെയെത്താനും ദൈവം നിശ്ചയിച്ച പ്രകാരം കൃത്യസമയത്തുതന്നെ, കൃത്യസ്ഥലത്ത് വച്ചുതന്നെ അയാളുടെ റൂഹ് പിടിക്കാനും കഴിഞ്ഞു."
പിന്‍കുറിപ്പ്: വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്: നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ഭദ്രമായി കെട്ടിപ്പൊക്യ കോട്ടകള്കകതായലും ശരി
( സൂറത്തുനിസാഅ78)

Murshid. RAh man
9633410890

മരണം

എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും

'ആഗോളചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ച സുലൈമാന്‍ നബി (അ) യുടെ കാലഘട്ടം. മനുഷ്യരുടെ റൂഹ് (ആത്മാവ്) എടുക്കാന്‍ ഏല്‍പിക്കപ്പെട്ട മലക് (മാലാഖ) അസ്‌റാഈല്‍ (അ) ഇടക്കിടെ സുലൈമാന്‍ നബി(അ)യെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ സദസ്സില്‍ അദ്ദേഹം നടത്തുന്ന മൂല്യമേറിയ സാരോപദേശങ്ങള്‍ ശ്രവിക്കാന്‍ വേണ്ടിയായിരുന്നു ഈ സന്ദര്‍ശനം. മറ്റുള്ളവരൊന്നും അറിയാതെ മനുഷ്യരൂപത്തിലായിരുന്നു ഈ ആഗമനമത്രയും.
സദസ്സില്‍ വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ പൊഴിയുകയാണ്. സുലൈമാന്‍ നബിയുടെ വാക്കുകള്‍ ശ്രവിക്കുന്ന സദസ്യരുടെ മുഖങ്ങളില്‍ വ്യത്യസ്ത വികാരങ്ങള്‍ മിന്നിമറയുന്നുണ്ട്. മലക് അസ്‌റാഈലും സദസ്സില്‍ മനുഷ്യരൂപം പൂണ്ടിരിക്കുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ, ഒരാള്‍, തന്നെ രൂക്ഷമായി നോക്കുന്നതായി സദസ്സിലെ മറ്റൊരാള്‍ക്ക് അനുഭവപ്പെട്ടു. ഈ വിവരം സുലൈമാന്‍ നബിയോട് അദ്ദേഹം പരാതിയായി ബോധിപ്പിച്ചു:
"നബിയേ, ഒരാള്‍ കുറേ നേരമായി എന്നെ തുറിച്ചുനോക്കുന്നു. എനിക്ക് പരിചയമില്ലാത്തൊരാളാണ്. എന്തിനാണയാളെന്നെയിങ്ങനെ നോക്കുന്നതെന്ന് എനിക്കു പിടികിട്ടുന്നില്ല. ഞാനാകെ അസ്വസ്ഥനാണ്. ആരാണ് നബിയേ അത് ?"
സുലൈമാന്‍ നബി അയാളിലേക്കു കണ്ണ് പായിച്ചു. അത് മറ്റാരുമല്ല. മരണംകൊണ്ട് ഏല്‍പിക്കപ്പെട്ട മാലാഖ തന്നെ! അസ്‌റാഈല്‍!
ഈ വിവരം ആ മനുഷ്യനോട് നബി പറയുകയും ചെയ്തു. സ്വാഭാവികമായും അയാളുടെ അസ്വസ്ഥത ശതഗുണീഭവിക്കുമല്ലോ. മരണമടുത്തെത്തിയെന്നു തോന്നുമ്പോള്‍ നമുക്കായാലും ആര്‍ക്കായാലും വേവലാതിയുണ്ടാവുമെന്നതിലാര്‍ക്കാണു ശങ്ക!!? ജീവിതവിഭവങ്ങള്‍ എത്ര ആസ്വദിച്ചാലും മതിയാവാത്ത മനുഷ്യന് മരണമൊരു പേടിസ്വപ്‌നമാണ്. മരിക്കാനെനിക്കു പേടിയില്ലെന്നൊക്കെ ചിലര്‍ പറയുന്നത് വൃഥാ അധരവ്യായാമം മാത്രം.
എന്താവട്ടെ, മലക്കുല്‍മൗത്താണ് തന്നെയിങ്ങനെ രൂക്ഷമായി നോക്കുന്നതെന്നു മനസ്സിലാക്കിയ ആളുടെ അസ്വസ്ഥതയും ഭയവും കൂടിക്കൂടിവരികയാണ്. അദ്ദേഹം സുലൈമാന്‍ നബിയോട് ദുഃഖത്തോടെ പറഞ്ഞു:
"നബിയേ, തത്കാലം ഇദ്ദേഹത്തിനടുത്തുനിന്ന് എന്നെയൊന്ന് രക്ഷപ്പെടുത്തിത്തരണം"
നബി ആശ്ചര്യഭരിതനായി ചോദിച്ചു:
"ങാഹാ! അതെങ്ങനെ ? അസ്‌റാഈലിനെ ദൈവം നിയോഗിച്ചതാണല്ലോ, അദ്ദേഹത്തിന്റെ ജോലിയും മറ്റൊന്നല്ലല്ലോ. അതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്..."
അയാള്‍ വിടാന്‍ ഭാവമില്ല. തുടര്‍ന്നു:
"നബിയേ, അങ്ങേക്ക് ദൈവം കാറ്റിനെ വിധേയമാക്കിത്തന്നിട്ടുണ്ടല്ലോ. കാറ്റിനോടൊന്ന് എന്നെ ദൂരെയൊരു സ്ഥലത്ത് എത്തിച്ചുതരാന്‍ പറഞ്ഞുകൂടേ...?"
അയാളെ സംബന്ധിച്ചിടത്തോളം മരണത്തില്‍ നിന്നൊരു താത്കാലിക ഒളിച്ചോട്ടമാണാവശ്യം!
അയാളുടെ നിരന്തരമായ അപേക്ഷ മാനിച്ച് സുലൈമാന്‍ നബി (അ) അയാള്‍ പറഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോവാന്‍ കാറ്റിനോടു പറഞ്ഞു.
അങ്ങനെ ആവശ്യപ്പെട്ടപ്രകാരം സുലൈമാന്‍ നബി (അ) യുടെ നിര്‍ദേശമനുസരിച്ച് ശാമി(ഫലസ്ത്വീന്‍)ലുള്ള നബിയുടെ സദസ്സില്‍ നിന്ന് ജസീറത്തുല്‍ ഹിന്ദി (ഇന്ത്യന്‍ ഉപദ്വീപ്) ലേക്ക് വായുവേഗതയില്‍ അയാളെത്തി.
സദസ്സ് പിരിഞ്ഞു.
*********************
മറ്റൊരിക്കല്‍ മാലാഖയെ കണ്ടപ്പോള്‍ സുലൈമാന്‍ നബി, പഴയ സംഭവമുദ്ധരിച്ച് ചോദിച്ചു:
"താങ്കളെ അല്ലാഹു നിയോഗിച്ചത് മനുഷ്യരുടെ റൂഹ് പിടിക്കാനാണല്ലോ.
സമയവും സന്ദര്‍ഭവുമെത്തിയാല്‍ അതങ്ങ് ചെയ്താല്‍ പോരേ?
നിങ്ങളെന്തിനാണ് മനുഷ്യരെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നത് ? "
മലക് പറഞ്ഞു:
"നബിയേ, ഞാനൊരിക്കലും ആ മനുഷ്യനെ നോക്കിപ്പേടിപ്പിച്ചതല്ല. സത്യത്തില്‍ ഞാനാണ് ഭയപ്പെട്ടത്. ഞാന്‍ ഭയപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ നോക്കിയത്."
'താങ്കളെന്തിനാണ് ഭയക്കുന്നത്..? അയാളുടെ ആത്മാവെടുക്കാന്‍ താങ്കള്‍ക്കൊരിക്കലും ഭയപ്പെടേണ്ടതില്ലല്ലോ..ഇത് അദ്ഭുതമാണല്ലോ."
"കാര്യം അതൊന്നുമല്ല നബിയേ, ഓരോരുത്തരുടേയും റൂഹ് പിടിക്കേണ്ട സമയവും സ്ഥലവുമൊക്കെ അല്ലാഹു ഓരോ ശഅ്ബാന്‍ 15 ലും എനിക്ക് രൂപരേഖ നല്‍കും. അതനുസരിച്ച് ആ മനുഷ്യന്റെ റൂഹ് പിടിക്കേണ്ട സമയം അടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, റൂഹ് പിടിക്കേണ്ട സ്ഥലമാണെങ്കില്‍ ദൂരെ ഇന്ത്യയിലുമാണ്. അയാള്‍ പക്ഷേ ഇങ്ങ് ശാമില്‍ അങ്ങയുടെ സദസ്സിലിരിക്കുന്നു. അയാളുടെ സമയമടുത്തിട്ടും ഇനി കുറഞ്ഞ സമയത്തിനുള്ളിലെങ്ങനെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്തു വാഹനത്തില്‍ പോയാലും നിശ്ചിത സമയത്തിനുള്ളില്‍ അയാള്‍ അവിടെയെത്തുകയില്ല. എനിക്കാണെങ്കില്‍ ദൈവത്തിന്റെ കല്‍പന നടപ്പാക്കുകയും വേണം. ആ വേവലാതിയോടെയാണ് ഞാനയാളെ നോക്കിയത്. അപ്പോഴാണ് അങ്ങയുടെ അരികിലയാളെത്തിയതും അന്നത്തെ സംഭവങ്ങളുണ്ടാകുകയും ചെയ്തത്. പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട എനിക്ക് അടുത്ത നിമിഷത്തിലവിടെയെത്താനും ദൈവം നിശ്ചയിച്ച പ്രകാരം കൃത്യസമയത്തുതന്നെ, കൃത്യസ്ഥലത്ത് വച്ചുതന്നെ അയാളുടെ റൂഹ് പിടിക്കാനും കഴിഞ്ഞു."
പിന്‍കുറിപ്പ്: വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്: നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ഭദ്രമായി കെട്ടിപ്പൊക്യ കോട്ടകള്കകതായലും ശരി
( സൂറത്തുനിസാഅ78)

Murshid. RAh man
9633410890

Wednesday 15 July 2015

ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ത്ത് സ്വയം വിശേഷിപ്പിക്കുന്ന

wrote:
Shafi Saquafi Mundambra

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ കല്യാണം കഴിയുന്നതോടെ പേരിനു പിന്നില്‍ ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ത്ത് സ്വയം വിശേഷിപ്പിക്കുന്ന സമ്പ്രദായമുണ്ടല്ലോ. അതിനെ പറ്റി ഇസ്ലാം എന്ത് പറയുന്നു ...

നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു ഏര്‍പ്പാട് മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്.
സാധുക്കള്‍ക്ക് അറിവ് ഇല്ലാഞ്ഞിട്ടാണ്. അറിഞ്ഞാല്‍ അത് മാറ്റിയേക്കും. അറിവ് ലഭിച്ചിട്ടും മാറ്റുന്നില്ല എങ്കില്‍ അത് അഹങ്കാരമാണ്. അണു അളവ് അഹങ്കാരം മനസിള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല എന്നാണല്ലോ റസൂല്‍(സ) പറഞ്ഞത്(മുസ്ലിം). അല്ലാഹു രക്ഷിക്കട്ടെ നമ്മുടെ കുട്ടികളെ ,ആമീന്‍.

ഒരു മുസ്ലിമും സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവിന്‍റെ പേരല്ലാത്ത മനുഷ്യരുടെ പേരുകള്‍ ചേര്‍ക്കല്‍ ഇസ്ലാമില്‍ അനുവദനീയമല്ല. ഇത് എത്രയോ ഇമാമുകള്‍ വ്യക്തമായി പഠിപ്പിച്ച കാര്യമാണ്. ഒരാള്‍ സ്വന്തം പിതാവല്ലാത്തവരുടെ പേര്‍ സ്വന്തം പേരിനു പിന്നില്‍ ചേര്‍ക്കുന്നത് വ്യക്തമായ ഹറാമാണ് എന്ന് ഇമാം നവവി(റ) സ്വഹീഹു മുസ്ലിമില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എത്രയോ ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്. കുറിപ്പ് നീളും എന്നതിനാല്‍ എല്ലാം കൊടുക്കുന്നില്ല.

ചിലരുടെ വിചാരം സ്വന്തം പേരിനു പിന്നില്‍ പിതാവിന്‍റെ പേര്‍ ചേര്‍ക്കല്‍ അറബികളുടെ പരിപാടി മാത്രമാണ് എന്നാണ്. ആ ധാരണ തെറ്റാണ്. സ്വന്തം പേരിനു പിന്നില്‍ മറ്റൊരാളുടെ പേര്‍ ചേര്‍ക്കണം എന്ന് ഇസ്ലാം ആരെയും നിര്‍ബന്ധിക്കുന്നില്ല. പക്ഷെ മറ്റൊരാളുടെ പേര്‍ ചേര്‍ക്കുന്നു എങ്കില്‍ അത് സ്വന്തം പിതാവിന്‍റെ പേര്‍ ആയിരിക്കണം. അല്ലാത്തവരുടെ പേരുകള്‍ പേരിനു പിന്നില്‍ ചേര്‍ക്കുന്നത് ഹറാമായി കാണാന്‍ ഇമാമുകള്‍(റ) തെളിവാക്കുന്നത് താഴെ കൊടുക്കുന്ന പ്രമാണങ്ങള്‍ ആണ്.

അല്ലാഹു പറഞ്ഞു: "നിങ്ങള്‍ അവരെ (നിങ്ങളുടെ ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതി ആയിട്ടുള്ളത്..." (ഖുര്‍ആന്‍: 33:5)

ദത്തെടുത്ത കുട്ടികളുടെ പേരിനു പിന്നില്‍ ആര് ദത്തെടുത്തോ അയാളുടെ പേര്‍ ചേര്‍ത്തു വിളിക്കുന്ന പരിപാടി അറേബ്യയില്‍ ഉണ്ടായിരുന്നു. അതിനെ വിലക്കുകയാണ് അല്ലാഹു ഈ വചനത്തിലൂടെ ചെയ്യുന്നത്. ഓരോ മനുഷ്യനെയും അവന്‍റെ സ്വന്തം പിതാവിലേക്ക് ചേര്‍ത്തു വിളിക്കുക, വേറെ ആരുടെ പേരും പിന്നില്‍ ചേര്‍ക്കേണ്ട എന്നാണു അല്ലാഹു പഠിപ്പിക്കുന്നത്‌.

റസൂല്‍(സ) പറഞ്ഞു: "സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവ് അല്ലാത്തവരുടെ പേര്‍ ചേര്‍ത്തവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ശാപം ഉണ്ടാകട്ടെ" (ഇബ്നു മാജ)

റസൂല്‍(സ) പറഞ്ഞു: " സ്വന്തം പിതാവ് ആരെന്നു അറിഞ്ഞിട്ടും തന്നെ തന്‍റെ പിതാവിലേക്ക് ചേര്‍ക്കാതെ മറ്റൊരാളിലേക്ക് ചേര്‍ക്കുന്നവന് സ്വര്‍ഗം ഹറാമാണ്‌" (ബുഖാരി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് സ്വര്‍ഗത്തിന്‍റെ വാസന പോലും ലഭിക്കില്ല. സ്വര്‍ഗത്തിന്‍റെ വാസനയാകട്ടെ അഞ്ഞൂറ് വര്‍ഷത്തെ വഴിദൂരം വരെ ചെന്നെത്തുന്നതാണ്." (ഇബ്നുമാജ)

റസൂല്‍(സ) പറഞ്ഞു: " "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് അല്ലാഹുവിന്‍റെ ശാപമുണ്ട്" (അബ്ദു റസാക്ക്)

റസൂല്‍(സ) പറഞ്ഞു: "നിങ്ങള്‍ പിതാക്കളിലേക്ക് ചേര്‍ക്കലിനെ അവഗണനയോടെ കാണരുത്, അതിനെ അവഗണനയോടെ കാണല്‍ കുഫ്ര്‍ ആണ്' (ബുഖാരി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് കള്ളന്മാരില്‍ വലിയ കള്ളനാണ്' (ത്വബ്രാനി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും കോപം ഉണ്ടാകട്ടെ' (തഹ്ദീബുല്‍ ആസാര്‍)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍ കുഫ്ര്‍ ചെയ്തിരിക്കുന്നു (തഹ്ദീബുല്‍ ആസാര്‍)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല" (അബൂ അവാന)

മേല്‍ കൊടുത്ത പല ഹദീസുകളും സ്വന്തം പിതാവ് അല്ലാത്ത മനുഷ്യനെ തന്‍റെ പേരിലേക്ക് പിതാവ് എന്ന രൂപത്തില്‍ ചേര്‍ക്കുന്നത് ആണ് വിലക്കുന്നത് എങ്കിലും അവയില്‍ നിന്നും ഒരാള്‍ സ്വന്തം പേരിനു പിന്നില്‍ മറ്റൊരു മനുഷ്യന്‍റെ പേര്‍ ചേര്‍ക്കുന്നു എങ്കില്‍ അത് സ്വന്തം പിതാവിന്‍റെ പേര്‍ ആകണം എന്നത് വ്യക്തമാണ്. ഇക്കാര്യം വളരെ പ്രാധാനമായതു കൊണ്ട് ചില ഇമാമുകള്‍ സ്വന്തം പേരിനു പിന്നില്‍ പിതാവ് അല്ലാത്ത മനുഷ്യരുടെ പേര്‍ ചേര്‍ക്കുന്ന പരിപാടിയെ വന്‍ പാപങ്ങളില്‍ പെടുത്തിയിട്ടുണ്ട്...

നമ്മുടെ നാട്ടില്‍ സ്വന്തം പേരിനു പിന്നില്‍ ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ക്കുന്ന പരിപാടി മുസ്ലീങ്ങള്‍ മറ്റു മതക്കാരില്‍ നിന്ന് പഠിച്ചതാണ്. ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്നു എങ്കില്‍ അവനാ കാര്യത്തില്‍ അവരില്‍ പെട്ടവന്‍ തന്നെ എന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്).

നബി(സ)ക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നല്ലോ അവരൊന്നും നബി(സ) അവരെ കല്യാണം കഴിച്ച ശേഷം നബിയുടെ പേര്‍ അവരുടെ പേരിനു പിന്നില്‍ ചേര്‍ത്തത് എവിടേം കാണാന്‍ സാധ്യമല്ല. അവരൊക്കെ മരിക്കുന്നത് വരെ അവരുടെ പിതാക്കളിലേക്ക് തന്നെ ചേര്‍ത്താണ് അറിയപ്പെട്ടത്.
അവരില്‍ പലരുടെ പിതാക്കളും അമുസ്ലീങ്ങള്‍ ആയിട്ട് പോലും അങ്ങനെ ആയിരുന്നു...

ഫാത്തിമ(റ) നബി(സ) യുടെ മോള്‍ ആയിരുന്നല്ലോ. എന്നാല്‍ ഫാത്തിമയെ(റ) അലി(റ) വിവാഹം ചെയ്ത ശേഷം അവര്‍ ഫാത്തിമ അലി എന്ന് അവര്‍ വിശേഷിപ്പിച്ചതോ അങ്ങനെ അവര്‍ വിളിക്കപ്പെട്ടതോ കാണുക സാദ്ധ്യമല്ല. അവര്‍ മരിക്കുന്നത് വരെ ഫാത്തിമ ബിന്‍ത് മുഹമ്മദ്‌ തന്നെ ആയിരുന്നു...

ഒരാളുടെ പിതാവ് ഒരു കാലത്തും മാറില്ലല്ലോ. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍, മൊഴി ചൊല്ലിയാല്‍ ഭാര്യക്കു വേറെ ഭര്‍ത്താവ് വരും. ഇക്കാര്യത്തില്‍ ഒരു ഭര്‍ത്താവിനും സ്വന്തം ഭാര്യയെ തന്‍റെ പേര്‍ അവളുടെ പിന്നില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. പിതാവ് മരിച്ചു എങ്കിലും ചേര്‍ക്കുന്നു എങ്കില്‍ പിതാവിന്‍റെ പേര്‍ മാത്രമെ പേരിനു പിന്നില്‍ ചേര്‍ക്കാവൂ ...

എല്ലാ മനുഷ്യരെയും അല്ലാഹു പരലോകത്ത് അവരുടെ പിതാവിലേക്ക് ചേര്‍ത്തു ആയിരിക്കും വിചാരണക്ക് വിളിക്കുക എന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. നമുക്കെല്ലാം പരലോകത്ത് മാത്രമല്ല ദുനിയാവിലും "തന്തക്ക് ജനിച്ചവര്‍" ആകാം . അല്ലാഹു അനുഗ്രഹിക്കട്ടെ.....

പരമാവധി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലും പകര്‍ത്താന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ...ആമീന്‍.

നബി (സ) തങ്ങള്‍ പറഞ്ഞു: ‍ആരെങ്കിലുമൊരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട്