Sunday 31 May 2015

തബ്ലീഗ് ജമാഅത്ത് ﺗﺒﻠﯿﻐﯽ ﺟﻤﺎﻋﺖ ,

തബ്ലീഗ് ജമാഅത്ത് (ഉർദു: ﺗﺒﻠﯿﻐﯽ ﺟﻤﺎﻋﺖ ,
അറബിക്: ﺟﻤﺎﻋﺔ ﺍﻟﺘﺒﻠﻴﻎ , അർത്ഥം:വിശ്വാസം
പ്രചരിപ്പിക്കുന്ന സമൂഹം) 1926-ൽ
ഇന്ത്യയിൽ മൗലാനാ മുഹമ്മദ് ഇല്യാസ്
സ്ഥാപിച്ച ആഗോള ഇസ്ലാമിക
മതപ്രചാരണ പ്രസ്ഥാനമാണ്.
ഇസ്ലാമിന്റെ ആദ്ധ്യാത്മിക
നവീകരണമാണ് ഇതിന്റെ
പ്രാഥമികലക്ഷ്യം. അതിനായി തബ്ലീഗ്
ജമാഅത്ത് പ്രവാചകൻ മുഹമ്മദിന്റെ
ചര്യകൾക്കനുസൃതമായി ജീവിതം
നയിക്കാൻ മുസ്ലിം സമൂഹത്തിലെ
എല്ലാ സാമൂഹിക സാമ്പത്തിക
വിഭാഗത്തിലും പെട്ട ജനങ്ങളെ
പ്രാപ്തരാക്കാൻ വേണ്ടി
പരിശ്രമിക്കുന്നു.
തബ്ലീഗ് ജമാഅത്ത് ദിയോബന്ദി
പ്രസ്ഥാനത്തിന് സമാന്തരമായാണ്
രൂപംകൊണ്ടത്. ഹിന്ദു പുനരുജ്ജീവന
പ്രസ്ഥാനങ്ങൾ മതാചാരങ്ങളിൽ
വേണ്ടത്ര അറിവില്ലാത്ത മുസ്ലിംകളിൽ
സ്വാധീനം ചെലുത്താൻ
സാധ്യതയുണ്ടെന്നു
മനസിലാക്കിയതിനാലാണ് ഇല്യാസ്
ഇതിന് തുടക്കം നൽകിയതെന്ന്
വിശ്വസിക്കപ്പെടുന്നു. ക്രമേണ
പ്രവർത്തനമേഖല വിസ്തൃതമാകിയ
തബ്ലീഗ് ജമാഅത്തിന് ഇന്ന് 150-ലധികം
രാഷ്ട്രങ്ങളിൽ സഹകാരികൾ ഉണ്ട്.
തബ്ലീഗ് ജമാഅത്ത് അതിന്റെ
സഹകാരികളോട് ഇസ്ലാമിലെ ഒരു
പ്രത്യേക മദ്ഹബ് പിന്തുടരുവാൻ
നിഷ്കർഷിക്കുന്നില്ല എങ്കിലും ഹനഫി
മദ്ഹബാണ് അവർ പൊതുവെ പിന്തുടരുന്നത്.
മതപ്രബോധനത്തിനും പ്രചാരണത്തിനും
ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുടെ
സഹായം തേടാൻ വിമുഖത കാട്ടുന്ന
തബ്ലീഗ് ജമാഅത്ത് വ്യക്തിഗത
പ്രവർത്തനത്തിനാണ് ഊന്നൽ
കൊടുക്കുന്നത്.തബ്ലീഗ് ജമാഅത്തിന്റെ
പ്രവർത്തനങ്ങൾ പ്രധാനമായും മുഹമ്മദ്
ഇല്യാസിന്റെ ആറ് തത്വങ്ങൾ
അടിസ്ഥാനമാക്കിയാണ്. ഉറച്ച
സമാധാന പ്രമത്തതയും
യുദ്ധവിരുദ്ധനിലപാടുമുള്ള തബ്ലീഗ്
ജമാഅത്തിന് ചിലപ്പോഴെങ്കിലും
തീവ്രവാദ ബന്ധം
ആരോപിക്കപ്പെടുകയും അതുമായി
ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്
വിധേയമാകുകയും
ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാൽ
അത്തരം ആരോപണങ്ങൾ
തെളിയിക്കപ്പെട്ടിട്ടില്ല.
യൂറോപ്പിലെ ഏറ്റവും വലിയ പള്ളി
ലണ്ടൻ നഗരത്തിൽ
പണികഴിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് തബ്ലീഗ് ജമാഅത്ത്
പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും
ശ്രദ്ധ വലിയ തോതിൽ
ആകർഷിക്കുകയുണ്ടായി. 1926-ൽ വടക്കേ ഇന്ത്യയിലെ മേവാത്ത്
എന്ന സ്ഥലത്താണ് തബ്ലീഗ് ജമാഅത്ത്
രൂപീകൃതമാകുന്നത്. അപ്പോൾ
മേവാത്തിലെ ഭൂരിപക്ഷ
നിവാസികളായ മിയോസ്
എന്നറിയപ്പെട്ടിരുന്ന രജപുത്വംശജരുടെ
ഹിന്ദു സംസ്ക്കാരം മുസ്ലിംകളുടെ മത
ഐകാത്മ്യം നഷ്ടപ്പെടുത്തുമെന്ന്
അവിടുത്തെ ചില മുസ്ലിം നേതാക്കൾ
ഭയപ്പെട്ടിരുന്നു. നേരത്തേ ഇസ്ലാം
മതം സ്വീകരിച്ചിരുന്ന വളരെയധികം
മിയോസ് മുസ്ലിംകളുടെ രാഷ്ട്രീയ
സ്വാധീനത്തിൽ വന്ന ഇടിവു വന്ന സമയം
ഹിന്ദുമത പുനരുജ്ജീവന പ്രസ്ഥാനങ്ങളുടെ
പ്രവർത്തനം മൂലം തിരികെ
ഹിന്ദുമതത്തിലേക്ക് പോയി. ഇതാണ്
തബ്ലീഗ് ജമാഅത്തിന്റെ രൂപീകരണത്തിന്
ഇടയാക്കിയ സാഹചര്യം. ഖുർആന്റെ
മാർഗ്ഗനിർദ്ദേശത്തിനനുസൃതമായി
നന്മയിലേക്ക് ക്ഷണിക്കുകയും
സദാചാരം കൽപ്പിക്കുകയും ദുരാചാരം
വിലക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ
വാർത്തെടുക്കാൻ ആഗ്രഹിച്ചിരുന്ന
മുഹമ്മദ് യൂസുഫിന് തന്റെ ജീവിതം
ഇസ്ലാമിനു സമർപ്പിക്കാൻ പ്രചോദനം
ലഭിച്ചത് 1926-ൽ ഹിജാസിലേക്ക്
നടത്തിയ തീർത്ഥാടനത്തെത്തുടർന്നാണ്.
മേവാത്തിലെ മുസ്ലിംകൾക്ക്
ഇസ്ലാമിന്റെ വിശ്വാസപരവും
കർമ്മപരവുമായ വിഷയങ്ങൾ
പഠിപ്പിക്കാനായി
മസ്ജിദുകളോടനുബന്ധിച്ച് മദ്രസകളുടെ ഒരു
ശൃംഖല ആരംഭിക്കാനായിരുന്നു
തുടക്കത്തിൽ അദ്ദേഹത്തിന്റെ ഉദ്യമം.
എന്നാൽ ഇത്തരം മദ്രസകളിൽ നിന്നും
പുറത്തുവരുന്നവർ സുവിശേഷകർ ആവുന്നില്ല
എന്നത് അദ്ദേഹത്തെ
ഭഗ്നോത്സാഹനാക്ക  തബ്ലീഗ് ജമാഅത്തു എതിര്പ്പ് എന്തുകൊണ്ട് ?ആദര്ശശുദ്ധിയും ജീവിതനിര്മലതയും വശമാക്കി, സമൂഹത്തിനുമുമ്പില് നജ്ദിയന് ചിന്താധാരകളെ പലവിധേനയും പിന്പറ്റി, പരിശുദ്ധ ഇസ്ലാമിന് പുതിയ അര്ത്ഥവും ഭാവവും പകര്ന്ന് രംഗത്തുവന്ന ഒരു സംഘടനയാണ് തബ്ലീഗ് ജമാഅത്ത്.  ആശയപരമായി പല കാര്യങ്ങളിലും ബിദ്തുകാരോടാണ് കൂടുതല് അടുത്ത് നില്ക്കുന്നത്. ഇസ്തിഗാസ, നബിദിനാഘോഷം തുടങ്ങി പല കാര്യങ്ങളിലും അവര് സുന്നത്ത് ജമാഅതിന്റെ ആശയങ്ങളില്നിന്ന് വ്യത്യസ്തമാണ്. അവരുടെ വിശ്വാസഗ്രന്ഥമായ സ്വിറാതെ മുസ്തഖീമില് മേല്പറഞ്ഞതും അതിലേറെ അപകടകരവുമായ പല വാദങ്ങളും കാണാവുന്നതാണ്. നിസ്കാരത്തില് അസ്സലാമുഅലൈക അയ്യുഹന്നബിയ്യു എന്ന് പറയുമ്പോള്, പ്രവാചകര് (സ)യെ ഓര്ക്കുന്നതിനേക്കാള് നല്ലതാണ് ചത്ത കഴുതയെ ഓര്ക്കലെന്ന് പോലും അതില് പറയുന്നതായി കാണാം. ഇത്തരം അപകടകരവും അബദ്ധജഡിലവുമായ ഒട്ടേറെ വാദഗതികളുള്ളതിനാലാണ് തബലീഗ് ജമാഅത് എന്ന പ്രസ്ഥാനത്തെ പണ്ഡിതര് എതിര്ത്തത്. ഏതൊരു പ്രസ്ഥാനത്തെയും വിലയിരുത്തുന്നത് അവരുടെ വിശ്വാസങ്ങളും ആശയങ്ങളും നോക്കിയായിരിക്കുമല്ലോ.ഇന്ന് നിലവില് തബലീഗ് വക്താക്കളായി നടക്കുന്നവര്ക്ക് പോലും ഇത്തരം ആശയവൈരുദ്ധ്യങ്ങള് അറിയില്ലെന്നത് വേറെ കാര്യം. കേവലം വേഷവിതാനത്തിലും അവര് നടത്തുന്ന പ്രബോധനപ്രവര്ത്തനങ്ങളിലും മാത്രമാണ് അവര് കൂടെ കൂടുന്നത് എന്ന് വേണമെങ്കില് പറയാം. എന്നാല് അവരുടെ നേതാക്കളെല്ലാം തന്നെ ഇന്നും അതേ ആശയക്കാരും ക്രമേണ പൊതുജനങ്ങളെ അതിലേക്ക് എത്തിക്കുന്നവരുമാണെന്നതാണ് സത്യം.സ്ഥാപകന്ഹിജ്റ 1303 (ക്രി. 1863) ഉത്തര്പ്രദേശിലെ കന്ദ്ല എന്ന സ്ഥലത്ത് ജനിച്ച മുഹമ്മദ് ഇല്യാസ് ആണ് സ്ഥാപകന്. ഇല്യാസ് മൌലാനാ എന്ന് തബ്ലീഗുകാര് ഇദ്ദേഹത്തിന് സ്ഥാനപ്പേരിട്ട് വിളിക്കുന്നു.
തബ്ലീഗ് ജമാഅത്ത് ഒരുപഠനം,വിമര്ശനംതബ്ലീഗ് ജമാഅത്ത് ഒരുപഠനംആളുകള് തബ്ലീഗ് ജമാഅത്തിലേക്ക് ആകര്ഷിക്കപ്പെടുന്നത് അവരുടെ ബാഹ്യചേഷ്ടകൊണ്ടാണ് നല്ല താടി,തൊപ്പി,തലയില്കേട്ട് മുഖത്ത് പുഞ്ചിരിജനങ്ങളെ നിസ്കരിക്കാനും മറ്റും പ്രേരിപ്പിക്കല് ഇങ്ങനെയുള്ള ആളുകള്ക്ക് എന്താണ് കുറ്റം എന്ന് ചിന്തിക്കുന്നവരെയുംചോദിക്കുന്നവരെയും കാണാം എന്നാല് ഇസ്ലാമില് വിശ്വസ്കാര്യങ്ങള്ക്കാണ് പ്രാധാന്യമെന്നും ബാഹ്യചെഷ്ടകള് രണ്ടാംസ്ഥാനത്താണന്നും അതുകൊണ്ട് അവര് വിശ്വാസവൈകല്യം സംഭവിച്ചവരാണന്നും കാണാം വിശ്വാസവൈകല്ല്യം സംഭവിച്ചവരുടെ കര്മ്മം സ്വീകരിക്കുകയില്ല എന്നത് തര്ക്കമറ്റതാണല്ലോ അല്ലാഹുവിന്റെ പ്രവാചകന് പറയുന്നു عَنْ حُذَيْفَةَ رضي الله عنه قال رسولالله صلى الله عليه وسلم :) لَا يَقْبَلُ اللَّهُ لِصَاحِبِ بِدْعَةٍ صَوْمًا ، وَلَا صَلَاةً ، وَلَا صَدَقَةً ، وَلَا حَجًّا ، وَلَا عُمْرَةً ، وَلَا جِهَادًا ، وَلَا صَرْفًا ، وَلَا عَدْلًا ، يَخْرُجُ مِنْ الْإِسْلَامِ كَمَا تَخْرُجُ الشَّعَرَةُ مِنْ الْعَجِينِ (رواه ابن ماجه في "السنن" )رقم/49"പുത്തന്വാധിയില് നിന്ന്)വിശ്വാസ വകല്ല്യം ഉള്ളവരില്നിന്ന്( നോമ്പ്,നിസ്കാരം,ധര്മ്മം,ഹജ്ജ്,ഉംറ,ധര്മ്മയുദ്ധം,ഇടപാട്,നിയ്തിയുക്തമായപ്രവര്ത്തി,ഒന്നും സ്വീകരിക്കുകയില്ല ശവത്തില് നിന്ന് മുടി കൊഴിഞ്ഞു പോകും പ്രകാരം അവര് ദീനില് നിന്ന്പുറത്ത് പോകും"വിശ്വസവൈകല്ല്യമുള്ളവരാണ് തബ്ലീഗ് ജമാഅത്ത് എന്നതിന്ന് ചില തെളിവുകള് താഴെ പറയാംഒന്ന്:നബി)സ(ക്ക് ശേഷം വേറെ ഒരു നബി വരുന്നതില് വിരോധം ഇല്ല അങ്ങിനെ ഒരു നബി വന്നാല് തന്നെ നബി)സ(യുടെ അന്ത്യപ്രവാചകത്വത്തിന്ന് കോട്ടം തട്ടുകയില്ല)തഹ്ദീറുന്നാസ് പേജ് ഇരുപത്തഞ്ച്,തബ്ലീഗ് ജമാഅത്ത് ഗ്രന്ഥം(രണ്ട്:ഇബ്ന് അബ്ദുല് വഹാബിന്റെ അനുയായികളെ)മുജാഹിദുകളെ(വഹാബികള് എന്ന് പറയുന്നു.അവരുടെ വിശ്വാസം നല്ല വിശ്വാസമാണ്)ഫതാവ റശീദിയ്യ:പേജ്:നൂറ്റിഏഴ്(വഹാബി)മുജാഹിദ്(വിശ്വാസം തബ്ലീഗ് ജമാഅത്ത് കാര്അമ്ഗീകരിക്കുന്നു എന്ന കാര്യം അവരുടെ ഗ്രന്ഥങ്ങളില് നിന്ന് താഴെ വിവരിക്കാംഒന്ന്:നബി)സ(ക്ക് ഗൈബ്)മറഞ്ഞ കാര്യം( അറിയില്ലായിരുന്നു നബി)സ(അങ്ങനെ വാദിചിട്ടേ ഇല്ല,നബി)സ(ക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കല് വ്യക്തമായ ശിര്ക്കാണ്)ഫതാവ റശീദിയ്യ:പേജ്:തൊന്നൂറ്റിആര്(എന്നാല് നബി)സ(എന്താണ് പറഞ്ഞതെന്ന് നോക്കാംعن ابن أبي ذئب ، عن عجلان ، عن أبي هريرة ، قال : قال رسول الله - صلى الله عليه وسلم - والذي نفسي بيده إني لأنظر إلى من ورائي كما أنظر إلى من بين يدي ، فسووا صفوفكم ، وأحسنوا ركوعكم وسجودكم"എന്റെ ശരീരം ആരുടെ കരങ്ങളിലാണോ അവനെത്തന്നെ സത്യം എന്റെ മുന്നിലുള്ളവരെ നോക്കും പ്രകാരം പിന്നിലുള്ളവരേയും ഞാന് നോക്കും അതുകൊണ്ട് നിങ്ങള് സ്വഫ്ഫുകള് സമമാക്കുകയും റുകൂഉം,സുജൂദും നന്നാക്കുകയും ചെയ്യുക )ഹദീസ് മുവത്വ ഇബ്ന്മാലിക്(...രണ്ട് :അല്ലാഹു അല്ലാതെ ആരെങ്കിലും ഗൈബ് അറിയുമെന്ന് സ്ഥാപിക്കുന്നവന് നിസ്സംശയം കാഫിറാണ് അവന്റെ പിറകെ നിസ്കരിക്കലും അവനോട് സ്നേഹബന്ധം പുലര്ത്തലും ഹറാമാണ്)ഫതാവ റശീദിയ്യ:പേജ്:അറുപത്തിരണ്ട്(ഈ തബ്ലീഗ് ജമാത്ത്കാര്ക്ക് നബി)സ(യില് പോലും വിശ്വസമില്ലെന്നല്ലേ ഇതിന്നര്ഥം നബി)സ(പറയുന്നത് കാണാം عن أبي هريرة أن رسول الله -صلى الله عليه وسلم - قال : أترون قبلتي هاهنا ؟ فوالله ما يخفى علي خشوعكم ولا ركوعكم ، إني لأراكم من وراء ظهري"അല്ലാഹുവിനെ തന്നെ സത്യം നിങ്ങളുടെ ഭക്തിയും റൂകൂഉം എനിക്ക് മറഞ്ഞതല്ല എന്റെ പിന്നിലൂടെ ഞാനല്ലാം കാണുന്നുണ്ട്)ഹദീസ് മുവത്വ ഇബ്ന് മാലിക്(ഫതാവറശീദിയ്യ:തുടരുന്നുനബി)സ(ഗൈബ് അറിയുമെന്നവിശ്വാസത്തോടെയാണ് നബി)സ(യെ വിളിചെതെങ്കില് അവന് തനി കാഫിറാണ് പ്രസ്തുത വിശ്വാസത്തോടെയല്ലങ്കില് കുഫ്റ് അല്ലെങ്കിലും കാഫിറിനോട് തുല്ല്യമാണ്)ഫതാവറാഷിദിയ്യ:പേജ് അറുപത്തി ആറ്(വീണ്ടും എഴുതുന്നു:അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യുالسلام عليك ايها النبي എന്ന് അത്തഹിയ്യാത്തില് നബി)സ(കേള്ക്കും എന്നവിശ്വാസത്തോടെ പറയല് ശിര്ക്ക്തന്നെ)ബറാഹീനെ ഖാതിഅ പേജ് ഇരുപത്തി എട്ട്(എന്നാല് നബി)സ(എന്താണ് പറഞ്ഞത് എന്ന് നോക്കാം ഇമാം അബൂദാവൂദ് റിപ്പോര്ട്ട് ചെയ്യുന്നു حدثنا محمد بن عوف ثنا المقرئ ثنا حيوة عن أبي صخر حميد بن زياد عن يزيد بن عبد الله بن قسيط عن أبي هريرة أن رسول الله صلى الله عليه وسلم قال ثم ما من أحد يسلم على إلا رد الله على روحي حتى أرد عليه السلام"എന്റെ മേല് ആരങ്കിലും സലാം പറഞ്ഞാല് എന്റെ ആത്മാവിനെ അല്ലാഹു മടക്കി തരികയും ഞാനവന്ന് സലാം മടക്കുകയും ചെയ്യും )ഹദീസ്(അവരുടെ പുസ്തകത്തില് നിന്നും വീണ്ടുംമൌലിദ് മുശ്രിക്കുകളുടെ അടയാളമാണ്)ബറാഹീനെഖാതിഅ:പേജ് ഇരുപത്തി ഏഴ്(ശറഇന്ന് വിരുദ്ധമായതെന്നുമില്ലെങ്കിലും ആ മൌലിദ് സംഘടിപ്പിക്കുന്നതിന്ന് നബി)സ(യോട് ആഭിമുഖ്യവും ആവേശവും ഉള്ളത് കൊണ്ട് പാടില്ലാത്തതാകുന്നു ഉറൂസുംഅപ്രകാരം തന്നെയാണ്)ഫതാവ റാശിദിയ്യ:പേജ് നൂറ്റഞ്ച്(യാതൊരു മൌലിദും ഉറൂസും ശരിയല്ല അതില് പങ്കെടുക്കല് അനുവദനിയവുമല്ല )ഫതാവ റാശിദിയ്യ:പേജ്:നൂറ്റിനാല്പത്തി ഏഴ്, നാല്പത്തിഎട്ട്(...എന്നാല് സ്വഹാബത്ത് മൌലിദ് കഴിക്കുകയും നബി)സ(അതില് പങ്കെടുത്തതും ഹദീസുകളില് കാണാം ഒന്ന് താഴെ കൊടുക്കുന്നുعَنْ اَبِى الدَّرْدَاءِ رَضِىَاللهُ تَعَالٰى عَنْهُ اَنَّه مَرَّ مَعَ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ اِلٰى بَيْتِ عَامِرِ الاَنْصَارِىِّ وَكَانَ يُعَلِّمُ وَقَائِعَ وِلادَتِه صَلَّى اللهُ عَلَيْهِ وَسَلَّمَ لاَبْنَائِه وَعَشِيْرَتِه وَيَقُوْلُ هٰذَا الْيَوْمَ هٰذَا الْيَوْمَ فَقَالَ عَلَيْهِ الصَّلٰوةُ وَالسَّلامُ اِنَّ اللهَ فَتَحَ لَكَ اَبْوَابَ الرَّحْمَةِ وَالْمَلائِكَةُ كُلُّهُمْ يَسْتَغْفِرُوْنَ لَكَ مَنْ فَعَلَ فِعْلَكَ نَجٰى نَجٰتَكَസ്വഹാബിയായ അബു ദര്)റ(നെ തൊട്ട് ഉദ്ദരിക്കുന്നു അദ്ദേഹം നബി)സ(യുടെ കൂടെ സ്വഹാബിയായ ആമിര് അന്സ്വാരിയുടെ വിട്ടിലേക്ക് പോയി അവിടെ ചെന്നപ്പോള് അദ്ദേഹം തന്റെ മക്കള്ക്കും കുടുബക്കാര്ക്കും നബി)സ(യെ പ്രസവിക്കപ്പെട്ടപ്പോള് ഉണ്ടായ സംഭവ വികാസങ്ങള് പറഞ്ഞു കൊടുക്കുകയായിരുന്നു എന്നിട്ട് അദ്ദേഹം പറയുകയുണ്ടായി"ഇന്നാണാദിവസം "ഇന്നാണ് അപ്പോള് നബി)സ(പറഞ്ഞു നിങ്ങള്ക്ക് അല്ലാഹു അനുഗ്രഹത്തിന്റെ കവാടം തുറന്ന് തന്നിരിക്കുന്നു നിങ്ങക്ക് വേണ്ടി അല്ലാഹുവിന്റെ മലക്കുള് പോറുക്കല് തേടും നിങ്ങളുടെ ഈ പ്രവര്ത്തനം ആരെങ്കിലും ചെയ് താല് നിങ്ങളുടെ ഈ വിജയം അവര്ക്കും കിട്ടും)ഹദീസ്(عن ابن عباس رضى الله تعالى عنهما انه كان يحدث ذات يوم فى بيته وقائع ولادته صلى الله عليه وسلم لقوم فيستبشرون ويحمدون الله ويصلون عليه صلى الله عليه وسلم فاذا جاء النبى صلى الله عليه وسلم قال حلت لكم شفاعتىഇബ്ന് അബ്ബാസ്)റ(നെ തൊട്ട് ഉദ്ധരിക്കുന്നു ഒരിക്കല് അദ്ദേഹം വീട്ടില് വെച്ച് നബി)സ(യുടെ ജനനവുമായി ബന്ധപ്പെട്ടകാര്യം തന്റെ സമൂഹത്തിന്ന് പറഞ്ഞുകൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി)സ(യുടെ സ്വലാത്ത് ചൊല്ലികൊണ്ടിരിക്കുകയുമായിരുന്നു അപ്പോള്നബി)സ(അങ്ങോട്ട് കടന്ന് വന്നു എന്നിട്ട് പറഞ്ഞു നിങ്ങള്ക്ക് എന്റെ ശഫാഅത്ത്)ശുപാര്ശ(നിര്ബന്ധമായി കഴിഞ്ഞു )ഹദീസ് (തബ്ലീഗ് കാരുടെ വേറെ ഒരു ജല്പനം കാണുകപിശാചിന്നും മലക്കുല് മൌത്തിന്നും വിശാലമായ അറിവുണ്ടെന്ന് സ്ഥിരപ്പെട്ടതാണ്.നബിക്കും അങ്ങനെയുണ്ടെന്നതിന്ന് തെളിവില്ല പിശാചിന്റെയോ മലക്കുല് മൌത്തിന്റെയോ അറിവ്നബിക്കുണ്ടെന്ന് വിശ്വസിക്കല് ശിര്ക്കാണ്)ബറാഹീനെ ഖാതിഅ:പേജ്:അന്പത്തി അഞ്ച്(സബ്ഹാനല്ലാഹ് അല്ലാഹു ഇവരെ ശറിനെതൊട്ട് ഈ സമുദായത്തെ കാകട്ടെ ആമീന്"അലൈക്ക,അലന്നബിയ്യ് എന്നിവയില് ഏത് പറഞ്ഞാലും നബി)സ(കേള്ക്കും എന്ന വിശ്വാസത്തോടെയാണങ്കില് അത് തനി കുഫ്റാണ്)ഫതാവ റാശിദിയ്യ പേജ്:എമ്പത്തി ഒമ്പത് (അത്തഹിയ്യാത്തില് അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് പറയുമ്പോള് അത് നബി)സ(കേള്ക്കും എന്നവിശ്വാസത്തിലാണങ്കില്അത് ശീര്ക്ക് തന്നെയാണ്)അമ്പേട്ടവി:ബറാഹീനെ ഖാതിഅ:പേജ്:ഇരുപത്തി ആറ്("അസ്സാലാത്തു വസ്സലാമു അലൈക"എന്ന് പറയുന്നവന്റെ വിശ്വാസം നബി)സ(അറിയും കേള്ക്കും എന്നാണങ്കില് അത് പറയാന് പാടില്ല അങ്ങിനെ പറയല് അപകടമാണ്)മുഹമ്മദ്  ഇല്യാസ്:പേജ്:തൊന്നൂറ്റിരണ്ട്(നബി)സ(ഗൈബ്)അദൃശ്യജ്ഞാനം(അറിയുമെങ്കില് അത്തരം അറിവ് സൈദ് ,ബകര്,ഭ്രാന്തന്മാര്,നാല്കാലിമൃഗങ്ങള് എന്നിവക്കല്ലാം ഉള്ളത് കൊണ്ട് നബി)സ(ക്ക് യാതൊരുപ്രത്യകതയും ഇല്ല)ഥാനവി ഹിഫ് ലുല് ഈമാന് പേജ്:പതിനഞ്ച്(...ഏത് സൃഷ്ടിയും നബി)സ(ഉള്പെടെ അല്ലാഹുവിന്റെ മുന്നില് ചെരുപ്പ് കുത്തിയെക്കാള് നിന്ദ്യരാണ്)ഫതാവ് റാശിദിയ്യ:പേജ്:നാല്പത്തിരണ്ട്(നബിമാര്ക്ക് ശ്രേഷ്ടതവല്ലതുമുണ്ടെങ്കില് അത് അറിവിന്റെവിഷയത്തില് മാത്രമാണ്.അമലിന്റെ)കര്മ്മം(കാര്യത്തില് ചിലപ്പോള് ഉമ്മത്തികള്)സമുദായം(നബിമാരെ കവച്ചുവെക്കും)ഥാനവി തഹ്ദീറുന്നാസ്:പേജ്:അഞ്ച്(ഇബ്ലീസിന്റെ അത്ര അറിവ് നബി)സ(ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവന് മുശ്രിക്കാണ്)അമ്പേട്ടവി ബറാഹീനെ ഖാതിഅ:പേജ്:അമ്പത്തി അഞ്ച്(നബി)സ(ഉറുദുപഠിച്ചത് ദയൂബന്ദ്  ഉലമാക്കളുമായി ബന്ധപ്പെട്ടശേഷമാണ്)ബറാഹീന്:പേജ്:ഇരുപത്(നിസ്കാരത്തില് നബി)സ(യെഓര്കുന്നത് സ്വന്തം കഴുതയേയോ കാളയെയോ ഓര്കുന്നതിലും മോശമാണ്)സ്വിറാത്തുല് മുസ്ഥഖീം:പേജ്:തൊന്നൂറ്റിഏഴ്(നമ്മുടെ സംഘത്തിന്റെ ചുറ്റിത്തിരിയലും നിസ്കരിപ്പിക്കലും തഅ്ലീമും നമ്മുടെ ഉദ്ദേശത്തില്"അലിഫ്,ബ,ത,മാത്രമാണ്)മല്ഫൂളാത്ത് ഇല്യാസി:പേജ്:ഇരുപത്തിഒന്ന്(വടക്കെ ഇന്ത്യയിലെ കഞ്ചാല എന്നസ്ഥലത്ത് ഹിജ്റ ആയിരത്തി ഇരുനൂറ്റിരണ്ടില് ജനിച്ച് ആയിരത്തി ഇരുനൂറ്റിഅറുപത്തിരണ്ടില് ചരമംപ്രാപിച്ച ശാഹ് മുഹമ്മദ്  ഇല്യാസിന്റെ ഭവനത്തില് വെച്ച് സ്ഥാപിച്ച ഒരു സംഘടനയാണ് തബ്ലീഗ്ജമാഅത്ത്)ദീനീ ദഅ് വത്ത്:പേജ്:എഴുപത്തി ആറ്,ദുസൂറുല് അമല്:പേജ്:രണ്ട്(...തബ്ലീഗ്ജമാഅത്ത് ജനങ്ങളെ നിസ്കരിപ്പിക്കുന്ന സംഘടനയാണന്നധാരണയാണ് സാധാരണക്കാരെ അതിലേക്ക് ആകര്ഷിക്കുന്നത് അതുസംബന്ധമായി സ്ഥാപകന് പറയുന്നത് കാണുക എന്റെഉദ്ദേശ്യം ആരും മനസ്സിലാക്കിട്ടില്ല ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമാണ് എന്നാണ് ജനങ്ങള് ധരിച്ചത് ഞാന് സത്യം ചെയ്തു പറയുന്നു ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമല്ല എന്റെഉദ്ദേശ്യം പുതിയ പാര്ട്ടി ഉണ്ടാക്കലാണ്)ദീനീ ദഅ്-വത്ത്:പേജ്:ഇരുനൂറ്റിഅഞ്ച്(അഷ് റഫ്  താനവി,റശീദ് അഹ്മദ് ഗാങ്കോഹി,ഖലീല് അഹ്മദ് അംബേട്ടവി തുടങ്ങിയവരുടെ ആദര്ശപ്രചരണത്തിനാണ് തന്റെ പാര്ട്ടി രൂപീകരണത്തിന്റെലക്ഷ്യമെന്ന് ഫുലാലത്ത് അമ്പത്തി ഏഴ്,നൂറ്റിഇരുപത്തിരണ്ട് എന്നിവയില് നിന്നുംവെക്തമാകും.മേല് പറഞ്ഞ വിവരണങ്ങളില് നിന്ന് അഹ് ലുസുന്നത്തി വല്ജമാഅത്തില് വിശ്വസിക്കുന്ന ആളുകളോട് പറയാനുള്ളത് തബ്ലീഗ് എന്നപേരില് പ്രവര്ത്തിക്കുന്നവരുടെവേഷഭൂശാദികള് കണ്ട് വഞ്ചിക്കപ്പെടാതിരിക്കാന് ശ്രദ്ധിക്കുന്നതോടപ്പം ഇത്തരം വികല ആശയമാണ് വെച്ചുപുലര്ത്തുന്നത് എന്ന് മനസ്സിലാക്കേണ്ടതുമാണ് ഈ പ്രസ്ഥാനത്തില് നിന്ന് അകന്നു നില്കേണ്ടതുമാണ് അല്ലാഹു സത്യം സത്യമായി മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാന് തൌഫീഖ് ചെയ്യട്ടെ.......ആമീൻ...

ഖബറടക്കല്‍

��ഖബറടക്കല്‍��

��ജനാസ ജീര്‍ണിച്ചാല്‍ വാസന പുറത്തുവരാത്തതും വന്യജീവികള്‍ മാന്തി ജനാസ പുറത്താകാന്‍ ഇടയില്ലാത്തതുമായ കുഴിയാണ് ഖബ്റ് കൊണ്ടുദ്ദേശിക്കുന്ന ഏറ്റവും ചുരുങ്ങിയ രൂപം. ഒരാള്‍ ഇറങ്ങി നിന്നു കൈപൊക്കിയാല്‍ ഭൂനിരപ്പ് തൊടാവുന്ന  ദീര്‍ഘചതുരത്തിലുള്ള കുഴിയാണ് പൂര്‍ണമായ ഖബ്റ് (ജമല്‍).

ഭൂനിരപ്പില്‍ മയ്യിത്തു കിടത്തി ചുറ്റുഭാഗവും കെട്ടിപ്പടുത്ത് ഖബ്റ് രൂപപ്പെടുത്തിയാല്‍ മതിയാവുകയില്ല. ജഡം മറമാടുന്ന സമ്പ്രദായം മനുഷ്യനെ പഠിപ്പിച്ചതു പറവകളില്‍ നിന്ദ്യനായ കാക്കയാണെന്നു ചരിത്രം. ആദം നബി(അ)യുടെ പുത്രന്മാരായ ഹാബീലുംþ-ഖാബീലും തമ്മിലുണ്ടായ തര്‍ക്കവും പകയും ചരിത്ര പ്രസിദ്ധമാണല്ലോ. ഖാബീല്‍ വൈരം മൂത്തു ഹാബീലിനെ കൊല ചെയ്തു. ജഡം എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുമ്പോഴാണ് ഒരു കാക്ക തന്റെ സഹജീവിയുടെ ജഡം മണ്ണുമാന്തി കുഴിച്ചുമൂടുന്നത് കണ്ടത്. ഈ ചെറുജീവിയുടെ ബുദ്ധിപോലും തനിക്കില്ലാതെപോയല്ലോ എന്നു ഖാബീല്‍ പരിതപിച്ചു. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ മാഇദയില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്.

സാധാരണപോലെ ഖബ്റ് കുഴിച്ചു കുഴിയുടെ ഒരു ഭാഗം ഉള്ളിലേക്ക് തുരന്നു മയ്യിത്ത് തള്ളിക്കയറ്റി അടക്കം ചെയ്യുന്നതാണു ശ്രേഷ്ഠം. നബി(സ്വ)യെ ഇങ്ങനെയാണു മറവുചെയ്തതെന്നും എന്നെയും അങ്ങനെ ചെയ്യണമെന്നും സഅ്ദ്ബ്നു അബീവഖാസ്(റ) വസ്വിയ്യത്ത് ചെയ്തതായി മുസ്ലിം നിവേദനം ചെയ്ത ഹദീസിലുണ്ട്. ഖബ്റിന്റെ വായ് ഭാഗം അടച്ചു എന്നു ഹദീസില്‍ കാണാം. ഇത്തരം ഖബ്റുകള്‍ നമ്മുടെ നാട്ടില്‍ കാണാറില്ല. ഉറപ്പ് കുറഞ്ഞ മണ്ണായതുകൊണ്ട് തുരങ്കം ഇടിഞ്ഞു പോകാനിടയുണ്ട്.

സാധാരണഗതിയില്‍ മയ്യിത്ത് പെട്ടിയിലാക്കി മറവുചെയ്യല്‍ കറാഹത്താണ്. നനവില്ലാത്ത മണല്‍ പ്രദേശമാണെങ്കില്‍ ചിലപ്പോള്‍ കുഴി ഇടിഞ്ഞുകൊണ്ടിരിക്കും. ചില സ്ഥല ത്ത് കുഴിക്കുന്തോറും വെള്ളം ഉറഞ്ഞുവരും. ഇത്തരം ഘട്ടങ്ങളില്‍ മയ്യിത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പെട്ടിയിലാക്കി മറവുചെയ്യാം. ഖബ്റില്‍ വിരിപ്പ്, തലയിണ തുടങ്ങിയ യാതൊരു സൌകര്യവും ചെയ്യാന്‍ പാടില്ല. കറാഹത്താണ്. ഭൌതിക സൌകര്യങ്ങളെല്ലാം ഭൂമിയുടെ പുറത്തു മാത്രം.

��ഇനി മയ്യിത്ത് ഖബ്റില്‍ താഴ്ത്തേണ്ട വിധം പറയാം. കുഴിയില്‍ വെച്ചാല്‍ മയ്യിത്തിന്റെ കാല്‍ഭാഗം വരുന്ന ഭാഗത്തു നിന്നാണ് മയ്യിത്ത് ഖബ്റിലേക്ക് ഇറക്കേണ്ടത്. ഈ സമയം ഒരു തുണികൊണ്ട് ഖബ്റിനു മുകളില്‍ മറ പിടിക്കലും ‘ബിസ്മില്ലാഹി വഅലാമില്ലത്തി റസൂലില്ലാഹി’ എന്നു പറയലും സുന്നത്താണ്. ഖബ്റില്‍ മയ്യിത്ത് താഴ്ത്താന്‍ ആവശ്യമായ ആളുകളുടെ എണ്ണം ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റസംഖ്യ ആകല്‍ സുന്നത്താണ്. നബി(സ്വ)യുടെ പുണ്യജനാസ ഖബ്റില്‍ താഴ്ത്തിയത് അലി(റ), അബ്ബാസ്(റ), ഫള്ല്(റ) എന്നിവരായിരുന്നെന്നും ശുഖ്റാന്‍, ഖതമുബ്നു അബ്ബാസ്(റ) എന്നിവര്‍ സ ഹായത്തിനുണ്ടായിരുന്നെന്നും ഹദീസില്‍ കാണാം (ഇബ്നുഹിബ്ബാന്‍, അബൂദാവൂദ്).

മയ്യിത്ത് കുളിപ്പിക്കാനും നിസ്കരിക്കാനും അര്‍ഹതപ്പെട്ട ക്രമം തന്നെയാണ് മയ്യിത്തു ഖബ്റില്‍ താഴ്ത്തുന്ന കാര്യത്തിലും പാലിക്കേണ്ടത്. എന്നാല്‍ ഭാര്യ മരിച്ചാല്‍ ഖബ്റില്‍ താഴ്ത്താനുള്ള പ്രഥമ അവസരം ഭര്‍ത്താവിനാണ്.

��ചരിച്ചു കിടത്തല്‍ നിര്‍ബന്ധം��

��മയ്യിത്ത് ഖിബ്ലയുടെ ഭാഗത്ത് മുഖവും നെഞ്ചും വരുന്ന തരത്തില്‍ വലതുഭാഗം ചരിച്ചു കിടത്തല്‍ നിര്‍ബന്ധമാണ്. മറവു ചെയ്തു തിരിച്ചുവന്ന ശേഷമാണു മലര്‍ത്തിയാണ് മയ്യിത്ത് വെച്ചതെന്ന കാര്യം ഓര്‍ത്തതെങ്കില്‍ മണ്ണുനീക്കി ഖബ്റ് തുറന്നു മയ്യിത്ത് ഖി ബ്ലക്കു നേരെ ചരിച്ചു കിടത്തണം. പക്ഷേ, മറമാടി കുറച്ചു ദിവസം കഴിഞ്ഞാണു ഓര്‍മ്മ വന്നതെങ്കില്‍ ഖബ്റ് തുറക്കരുത്. കാരണം ജനാസ അഴുകിത്തുടങ്ങിയിരിക്കും.

മലര്‍ത്തിക്കിടത്തിയ മയ്യിത്തിന്റെ മുഖം മാത്രം ഖിബ്ലക്കു നേരെയാക്കിയാല്‍ മതിയാവുകയില്ല. മയ്യിത്തിന്റെ മധ്യഭാഗം അല്‍പം വളച്ച് മുഖവും മുട്ടുകളും ഖബ്റിന്റെ മുമ്പിലുള്ള ഭിത്തിയിലും അരഭാഗം പിന്നിലുള്ള ഭിത്തിയിലും തട്ടത്തക്കവിധം ഏകദേശം റുകൂഇന്റെ ആകൃതിയില്‍ കിടത്തിയാല്‍ മയ്യിത്തു മലര്‍ന്നു പോകാതിരിക്കും.

വലതുഭാഗം ചരിച്ചു കിടത്തിയ ശേഷം, കഫന്‍ ചെയ്യുമ്പോള്‍ കെട്ടിയ മൂന്നു കെട്ടുകളും അഴിക്കണം. തലയുടെ ഭാഗത്ത് കഫന്‍ തുണി നീക്കി ഒരിഷ്ടികയോ കല്ലോ വെച്ച് തല അല്‍പം ഉയര്‍ത്തുക. കവിള്‍ത്തടം മണ്ണിലോ ഇഷ്ടികയിലോ ചേര്‍ത്തിവെക്കുകയും വേണം. ശേഷം ഉള്‍ഖബ്റിന്റെ പടവുകളില്‍ പലകയോ വെട്ടുകല്ലോ വച്ചുമൂടണം. പഴുതുകളിലൂടെ മണ്ണ് ചോര്‍ന്നുപോകാതിരിക്കാന്‍ മണ്ണുകുഴച്ചോ പച്ചിലകൊണ്ടോ തുണിക്കഷ്ണം കൊണ്ടോ പഴുതുകള്‍ അടക്കണം.

��❌പലക വയ്ക്കാതെ മയ്യിത്തിന്റെ മേല്‍ മണ്ണിടുന്നത് ഹറാമാണ്. അടച്ച പലകപ്പുറത്തേക്കാണ് മണ്ണിടേണ്ടത്.  പലക വെച്ചശേഷം കൂടിയിരിക്കുന്നവര്‍ ആദ്യമായി രണ്ടു കയ്യും  ഉപയോഗിച്ച് മൂന്നു പിടി മണ്ണു വാരിയിടണം. ഇതു ചെയ്യുമ്പോള്‍��

مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ

എന്ന ഖുര്‍ആന്‍ സൂക്തം ഉരുവിടണം. ഓരോ വാക്യം ഉച്ചരിക്കുമ്പോഴും ഓരോ പിടി മണ്ണ്
എന്ന ക്രമത്തില്‍.

��അര്‍ഥം: ഈ മണ്ണില്‍ നിന്നു നിങ്ങളെ നാം സൃഷ്ടിച്ചു. ഇതിലേക്കു തന്നെ മടക്കുന്നു. ഇനിയൊരിക്കല്‍ ഈ മണ്ണില്‍ നിന്നു തന്നെ നിങ്ങളെ നാം പുനരുജ്ജീവിപ്പിക്കും.��

��ശേഷം ഖബ്റ് മൂടണം. ഖബ്റ് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ ഉയരുന്നത് സുന്നത്താണ്. സ്തൂപാകൃതിയില്‍ ഉയര്‍ത്തുന്നതിനേക്കാള്‍ ഉത്തമം പരത്തി ഉയര്‍ത്തുന്നതാണ്.

മീസാന്‍കല്ല് നാട്ടലും തണുത്ത വെള്ളം കുടയലും സുന്നത്താണ്. ഉസ്മാനുബ്നുമള്ഊന്റെ ഖബ്റിന്റെ തലഭാഗത്തു നബി(സ്വ) മീസാന്‍ നാട്ടുകയും സ്വപുത്രന്‍ ഇബ്റാഹീമിന്റെ ഖബ്റിന്മേല്‍ വെള്ളം നനയ്ക്കുകയും ചെയ്തതായി ഹദീസില്‍ വന്നിട്ടുണ്ട്.

ഖബ്റിന്മേല്‍ ചെടി നാട്ടുന്നതു നബിചര്യയാണ്. ഖബ്റിന്മേല്‍ കുത്തുന്ന ചെടി പച്ചയായിരിക്കുന്ന കാലത്തോളം അതിന്റെ തസ്ബീഹിന്റെ മഹത്വം മയ്യിത്തിനു ലഭിക്കുമെന്നതാണ് ഇതിന്റെ അടിസ്ഥാനം. എങ്കിലും ഇതിന്നായി മറ്റൊരു ഖബ്റിന്മേല്‍ നിന്നു ചെടി ഒടിച്ചെടുക്കല്‍ ഹറാമാണ്. മറ്റൊരാളുടെ അവകാശം കവര്‍ന്നെടുക്കലാണല്ലോ അത്.

��തസ്ബീത്ത്, തല്‍ഖീന്‍��

ഖബറടക്കം കഴിഞ്ഞാല്‍ തല്‍ഖീനും തസ്ബീത്തും ചൊല്ലുന്നതിനുവേണ്ടി അല്‍പ സമയം ഖബ്റിന്നടുത്തു തന്നെ തങ്ങണം. കര്‍മ്മശാസ്ത്ര പണ്ഢിതന്മാരെല്ലാം ഏകോപിച്ച കാര്യമാണിത്. എന്നെ മറവുചെയ്താല്‍ ഒട്ടകത്തെ അറുത്ത് മാംസം വിതരണം ചെയ്യാനെടുക്കുന്ന സമയം നിങ്ങളെന്റെ ഖബറിന്നടുത്തു തങ്ങണമെന്നു പ്രശസ്ത സ്വഹാബിവര്യന്‍ അംറുബ്നുല്‍ ആസ്വ്(റ) വസ്വിയ്യത്ത് ചെയ്തത് മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ കാണാവുന്നതാണ്. ഇങ്ങനെ ചെയ്യേണ്ടതിന്റെ ന്യായവും പ്രസ്തുത ഹദീസില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. നിങ്ങളുടെ സാന്നിദ്ധ്യം എനിക്കാശ്വാസവും എന്റെ രക്ഷിതാവിന്റെ ദൂതന്മാര്‍ ചോദ്യം ചെയ്യുമ്പോള്‍ ഉത്തരം തോന്നാന്‍ കാരണമാവുകയും ചെയ്യും. മയ്യിത്ത് മറമാടല്‍ പൂര്‍ത്തിയായാല്‍ നബി(സ്വ) ഖബ്റിനടുത്ത് നില്‍ക്കുകയും, നിങ്ങളുടെ സഹോദരനുവേണ്ടി പൊറുക്കലിനെ തേടുകയും തസ്ബീത്ത് ചൊല്ലുകയും ചെയ്യുവിന്‍ എന്നു പറയുകയും ചെയ്തിരുന്നതായി അബൂദാവൂദ്(റ), ഹാകിം(റ), ബസ്സാ ര്‍(റ)  എന്നിവര്‍ നിവേദനം ചെയ്തിട്ടുണ്ട്. മറമാടിയതിനുശേഷം ഒരു മണിക്കൂറെങ്കിലും ഖബ്റിന്നടുത്തുവെച്ച് തസ്ബീത്ത് ചൊല്ലണമെന്നു മിന്‍ഹാജും, അംറുബ്നുല്‍ ആസ്വ് (റ) വസ്വിയ്യത്ത് ചെയ്ത കാര്യം തുഹ്ഫയും (3/206) ഉദ്ധരിച്ചിട്ടുണ്ട്.

��മറമാടിയ ശേഷം തല്‍ഖീനു മുമ്പ് തസ്ബീത്ത് ചൊല്ലണം. അതിപ്രകാരമാണ്.��

اللهم ثبته عند السؤال اللهم الهمه الجواب اللهم جاف القبر عن جنبيه اللهم اغفر له وارحمه اللهم امنه من كل الفزع اللهم اغفر له وارحمه

��അര്‍ഥം: അല്ലാഹുവേ, ചോദ്യസമയത്ത് ഇവനെ നീ ഉറപ്പിച്ചു നിറുത്തേണമേ. ഇവന്നു നീ മറുപടി തോന്നിപ്പിക്കേണമേ. അല്ലാഹുവേ, ഇവന്റെ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും ഖ ബ്റിനെ നീ വിശാലമാക്കിക്കൊടുക്കേണമേ. അല്ലാഹുവേ, ഇവനു നീ പൊറുത്തു കൊ ടുക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ. അല്ലാഹുവേ, എല്ലാ ഭയാശങ്കകളില്‍ നിന്നും ഇവനെ നീ നിര്‍ഭയനാക്കേണമേ. ഇവനു നീ പൊറുത്തുകൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ.��

��പ്രായപൂര്‍ത്തിയായ മയ്യിത്തിനേ തല്‍ഖീന്‍ സുന്നത്തുള്ളൂ (തുഹ്ഫ). മയ്യിത്തിന്റെ മുഖം അഭിമുഖമായി വരുന്ന വിധം ഇരുന്നാണു തല്‍ഖീന്‍ ചൊല്ലേണ്ടത്. ഫത്ഹുല്‍ മുഈനില്‍ വിവരിച്ച തല്‍ഖീന്റെ വചനങ്ങളുടെ രൂപം താഴെ ചേര്‍ക്കും വിധമാണ്:

يا عبد الله ابن أمة الله، اذكر العهد الذي خرجت عليه من الدنيا، شهادة أن لا إله إلا الله وحده لا شريك له، وأنّ محمدًا عبده ورسوله، وأن الجنة حق، وأن النار حق، وأن البعث حق، وأن الساعة آتية لا ريب فيها، وأن الله يبعث من في القبور، وأنك رضيت بالله ربا، وبالإسلام دينا، وبمحمدٍ صلى الله عليه وسلم نبيًا، وبالقرءان إماما، وبالكعبة قبلة، وبالمؤمنين إخوانا لا إله إلا هو عليه توكلت وهو رب العرش العظيم

��അര്‍ഥം: അല്ലാഹുവിന്റെ ദാസിയുടെ പുത്രനും അല്ലാഹുവിന്റെ അടിമയുമായവനേ, ഏതൊരു കരാറിന്മേല്‍ നീ ഇഹലോകത്തു നിന്നു പുറപ്പെട്ടുവോ ആ കരാറിനെ നീ സ് മരിക്കൂ. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും അവന്‍ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യവാക്യങ്ങളാകുന്നു ആ കരാര്‍. സ്വര്‍ഗ നരകങ്ങളും പുനര്‍ജീവിതവും സ ത്യമാകുന്നു. അന്ത്യനാള്‍ വരിക തന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു ഖബ്റിലുള്ളവരെ ജീവിപ്പിക്കുന്നതാണ്. രക്ഷാകര്‍ത്താവായി അല്ലാഹുവിനെയും ദീനായി ഇസ്ലാമിനെയും നബിയായി മുഹമ്മദ് നബി(സ്വ)യെയും ഇമാമായി ഖുര്‍ആനെയും ഖിബ്ല യായി കഅ്ബയെയും നീ തൃപ്തിപ്പെട്ടിരിക്കുന്നു. എന്റെ നാഥന്‍ അല്ലാഹു ആകുന്നു. അവനല്ലാതെ മറ്റൊരാരാധ്യനില്ല. അവനില്‍ ഞാന്‍ അര്‍പ്പണം ചെയ്യുന്നു.��

തല്‍ഖീന്‍ മൂന്നു തവണ ആവര്‍ത്തിക്കല്‍ സുന്നത്തുണ്ട്. അതുപോലെ മയ്യിത്ത് സ്ത്രീയുടേതാണെങ്കില്‍ ‘അബ്ദില്ലാഹി’ എന്നതിനു പകരം ‘അമതില്ലാഹി’ എന്നുപയോഗിക്കണം. സര്‍വ്വനാമങ്ങള്‍ സ്ത്രീലിംഗമായും മാറ്റണം.

��ഒരു ഖബ്റില്‍ രണ്ടു മയ്യിത്ത്��

��മരിച്ചത് ആണായാലും പെണ്ണായാലും ഖബറടക്കുന്ന ഉത്തരവാദിത്തം പുരുഷന്മാര്‍ക്കാണ്. വിവാഹബന്ധം അനുവദിക്കപ്പെട്ട അന്യസ്ത്രീയേയും പുരുഷനേയും ഒരു ഖബ്റില്‍ മറവുചെയ്യല്‍ ഹറാമാണ്. വിവാഹബന്ധം നിഷിദ്ധമായ ആണിനേയും പെണ്ണിനേയും – ഉദാഹരണം സഹോദരനും സഹോദരിയും ഉമ്മയും മകനും ഒരു ഖബ്റില്‍ അടക്കം ചെയ്യല്‍ കറാഹത്താണ്.

അതുപോലെ ഒരു വര്‍ഗത്തില്‍ പെട്ട മയ്യിത്തുകള്‍ (രണ്ടോ അതിലധികമോ പുരുഷന്മാര്‍ അല്ലെങ്കില്‍ സ്ത്രീകള്‍) ആവശ്യമില്ലാതെ ഒരു ഖബ്റില്‍ വെക്കുന്നതും കറാഹത്താണ്. കുറേയേറെ മൃതദേഹങ്ങളുണ്ടാവുകയും എല്ലാവര്‍ക്കും പ്രത്യേകം കുഴിവെട്ടാന്‍ പ്രയാസമാവുകയും ചെയ്താല്‍ ഒന്നിലധികം മയ്യിത്തുകള്‍ ഒരു ഖബ്റില്‍ അടക്കം ചെയ്യാവുന്നതാണ്. ഉഹ്ദിലെ ശുഹദാക്കളെ രണ്ടുപേര്‍ വീതം ഖബറടക്കിയതായി ചരിത്രമുണ്ട്.

പഴയ ഖബ്റിലെ മയ്യിത്തിന്റെ അവശിഷ്ടങ്ങള്‍ തീര്‍ത്തും ദ്രവിച്ചുപോയിട്ടില്ലെങ്കില്‍ അതില്‍ മറ്റൊന്ന് വെക്കരുത്. കുഴിച്ചു പകുതിയായപ്പോഴാണ് മയ്യിത്തിന്റെ ജീര്‍ണിക്കാത്ത ഭാഗങ്ങള്‍ കണ്ടെന്നിരിക്കട്ടെ. എന്നാല്‍ മൂടിക്കളയണം. ഖബ്റിന്റെ പണിയെല്ലാം പൂര്‍ത്തിയായ ശേഷമാണ് കണ്ടതെങ്കില്‍ പ്രശ്നമൊന്നുമില്ല. അവശിഷ്ടങ്ങള്‍ ഒരു ഭാഗത്ത് മാറ്റിവെച്ച് അതില്‍ തന്നെ മറവുചെയ്യാം. ഖബ്റിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഇതു സംബന്ധിച്ചു നല്ല പരിചയമുള്ളവരുടെ അഭിപ്രായം സ്വീകരിക്കാം.

��ഗര്‍ഭിണി മരിച്ചാല്‍��

ഗര്‍ഭിണി മരിച്ചാല്‍ വയറ്റിലെ കുട്ടിയും മരിച്ചെന്ന് ഉറപ്പുവരുന്നതുവരെ മറവുചെയ്യാന്‍ പാടില്ല. വയറ്റിലെ കുട്ടി മരിക്കാന്‍ വേണ്ടി പുറമെ എന്തെങ്കിലും ചെയ്യാനും പാടില്ല. ഓപ്പറേഷന്‍ മുഖേന കുട്ടിയെ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടാല്‍ വയറുകീറി കുട്ടിയെ രക്ഷിക്കല്‍ നിര്‍ബന്ധമാണ്. ഈ ആവശ്യത്തിനു വേണ്ടിവന്നാല്‍ മറവു ചെയ്ത മയ്യിത്ത് മാന്തലും നിര്‍ബന്ധമാണ്. കുട്ടിയെ ജീവനോടെ കിട്ടുമെന്ന പ്രത്യാശയില്ലെങ്കില്‍ വയറുകീറല്‍ നിഷിദ്ധമാണ്.

��ആഴക്കടലില്‍��

സമുദ്രയാത്രക്കിടയില്‍ മരിച്ച വ്യക്തിയുടെ ജനാസ ഖബറടക്കുന്നതിനു കരക്കെത്തിക്കാന്‍ കഴിയാത്ത സാഹചര്യം വരാം. ദിവസങ്ങള്‍ കഴിഞ്ഞാകും കപ്പല്‍ കരക്കെത്തുക. അപ്പോഴേക്കും മയ്യിത്ത് ജീര്‍ണിക്കും. എങ്കില്‍ കുളിപ്പിച്ചു കഫന്‍ ചെയ്തു നിസ്കരിച്ചു ഒരു പലകയില്‍ കിടത്തി ഭദ്രമാക്കി വെള്ളത്തില്‍ താഴ്ന്നുപോകാന്‍ ആവശ്യമായ ഭാരം വെച്ചു കടലിലേക്കു താഴ്ത്തണം. വെള്ളത്തില്‍ ആഴ്ത്തിയ ശേഷം തസ്ബീതും തല്‍ ഖീനും നിര്‍വഹിക്കണം (ബിഗ്യ).

��ഖുര്‍ആന്‍ പാരായണം��

മയ്യിത്തിനുവേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും പുണ്യമുള്ളതും പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതുമാണ്. ‘നിങ്ങളില്‍ നിന്നു മരണപ്പെട്ടവരുടെ പേരില്‍ യാസീന്‍ ഓതുക’ എന്ന അബൂദാവൂദിന്റെ ഹദീസ് തന്നെ ഇ തിനു മതിയായ തെളിവാണ്. ഒരാള്‍ ഖബ്റിനരികില്‍ നിന്നു ഫാതിഹ, ഇഖ്ലാസ്വ്, അത്തകാസുര്‍ സൂറകള്‍ ഓതിയശേഷം ഇതിന്റെ പ്രതിഫലം ഖബ്റില്‍ കഴിയുന്നയാള്‍ക്ക് ഹദ്യ ചെയ്തു എന്നു പറഞ്ഞാല്‍ അവന്‍ പരേതാത്മാവിനുവേണ്ടി ചെയ്തു എന്നു നബി(സ്വ) പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്തിട്ടുണ്ട് (ശറഹുസ്സ്വുദൂര്‍). ഖബ്റിനുമേല്‍ ഈത്തപ്പന മട്ടല്‍ കുത്തിയശേഷം ഇതു പച്ചയായിരിക്കുമ്പോഴെല്ലാം ഇ തിന്റെ പരേതാത്മാവിന്റെ ശിക്ഷ ലഘൂകരിക്കപ്പെടുമെന്ന ഹദീസ് ഉദ്ധരിച്ചശേഷം ഖബ്റിനടുത്തുവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ഏതായാലും ശിക്ഷ ലഘൂകരിക്കപ്പെടുമെന്ന് ഹാഫിള് ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരിയില്‍ വിവരിക്കുന്നുണ്ട് (1/255).

അന്‍സ്വാരികളായ സ്വഹാബികളാരെങ്കിലും മരണപ്പെട്ടാല്‍ ഖുര്‍ആന്‍ പാരായണം ചെ യ്യാന്‍ വേണ്ടി അവര്‍ ഇടവിട്ടു പരേതന്റെ ഖബ്റിടത്തില്‍ പോകാറുണ്ടായിരുന്നുവെന്നും മുന്‍ഗാമികള്‍ ഖബ്റിനടുത്തുവെച്ചു ഖുര്‍ആന്‍ പാരായണത്തിനു വസ്വിയ്യത്തു ചെയ്തിരുന്നുവെന്നും തന്റെ ‘അര്‍റൂഹി’ല്‍ ഇബ്നുഖയ്യിം പറയുന്നുണ്ട്. ഇബ്നുഖയ്യിമിനെ ദീനിലെ പരിഷ്കരണവാദിയായി ഉയര്‍ത്തിക്കാട്ടുന്നവരാണിന്ന് ഖത്തം ഓത്ത് ബിദ്അത്താണെന്നു പറഞ്ഞു നടക്കുന്നത്!

ﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ ﻟَﻚَ

       
ഇസ്ലാം സമാധാനത്തിന്റ മതം