Wednesday, 15 July 2015

ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ത്ത് സ്വയം വിശേഷിപ്പിക്കുന്ന

wrote:
Shafi Saquafi Mundambra

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ കല്യാണം കഴിയുന്നതോടെ പേരിനു പിന്നില്‍ ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ത്ത് സ്വയം വിശേഷിപ്പിക്കുന്ന സമ്പ്രദായമുണ്ടല്ലോ. അതിനെ പറ്റി ഇസ്ലാം എന്ത് പറയുന്നു ...

നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു ഏര്‍പ്പാട് മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്.
സാധുക്കള്‍ക്ക് അറിവ് ഇല്ലാഞ്ഞിട്ടാണ്. അറിഞ്ഞാല്‍ അത് മാറ്റിയേക്കും. അറിവ് ലഭിച്ചിട്ടും മാറ്റുന്നില്ല എങ്കില്‍ അത് അഹങ്കാരമാണ്. അണു അളവ് അഹങ്കാരം മനസിള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല എന്നാണല്ലോ റസൂല്‍(സ) പറഞ്ഞത്(മുസ്ലിം). അല്ലാഹു രക്ഷിക്കട്ടെ നമ്മുടെ കുട്ടികളെ ,ആമീന്‍.

ഒരു മുസ്ലിമും സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവിന്‍റെ പേരല്ലാത്ത മനുഷ്യരുടെ പേരുകള്‍ ചേര്‍ക്കല്‍ ഇസ്ലാമില്‍ അനുവദനീയമല്ല. ഇത് എത്രയോ ഇമാമുകള്‍ വ്യക്തമായി പഠിപ്പിച്ച കാര്യമാണ്. ഒരാള്‍ സ്വന്തം പിതാവല്ലാത്തവരുടെ പേര്‍ സ്വന്തം പേരിനു പിന്നില്‍ ചേര്‍ക്കുന്നത് വ്യക്തമായ ഹറാമാണ് എന്ന് ഇമാം നവവി(റ) സ്വഹീഹു മുസ്ലിമില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എത്രയോ ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്. കുറിപ്പ് നീളും എന്നതിനാല്‍ എല്ലാം കൊടുക്കുന്നില്ല.

ചിലരുടെ വിചാരം സ്വന്തം പേരിനു പിന്നില്‍ പിതാവിന്‍റെ പേര്‍ ചേര്‍ക്കല്‍ അറബികളുടെ പരിപാടി മാത്രമാണ് എന്നാണ്. ആ ധാരണ തെറ്റാണ്. സ്വന്തം പേരിനു പിന്നില്‍ മറ്റൊരാളുടെ പേര്‍ ചേര്‍ക്കണം എന്ന് ഇസ്ലാം ആരെയും നിര്‍ബന്ധിക്കുന്നില്ല. പക്ഷെ മറ്റൊരാളുടെ പേര്‍ ചേര്‍ക്കുന്നു എങ്കില്‍ അത് സ്വന്തം പിതാവിന്‍റെ പേര്‍ ആയിരിക്കണം. അല്ലാത്തവരുടെ പേരുകള്‍ പേരിനു പിന്നില്‍ ചേര്‍ക്കുന്നത് ഹറാമായി കാണാന്‍ ഇമാമുകള്‍(റ) തെളിവാക്കുന്നത് താഴെ കൊടുക്കുന്ന പ്രമാണങ്ങള്‍ ആണ്.

അല്ലാഹു പറഞ്ഞു: "നിങ്ങള്‍ അവരെ (നിങ്ങളുടെ ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതി ആയിട്ടുള്ളത്..." (ഖുര്‍ആന്‍: 33:5)

ദത്തെടുത്ത കുട്ടികളുടെ പേരിനു പിന്നില്‍ ആര് ദത്തെടുത്തോ അയാളുടെ പേര്‍ ചേര്‍ത്തു വിളിക്കുന്ന പരിപാടി അറേബ്യയില്‍ ഉണ്ടായിരുന്നു. അതിനെ വിലക്കുകയാണ് അല്ലാഹു ഈ വചനത്തിലൂടെ ചെയ്യുന്നത്. ഓരോ മനുഷ്യനെയും അവന്‍റെ സ്വന്തം പിതാവിലേക്ക് ചേര്‍ത്തു വിളിക്കുക, വേറെ ആരുടെ പേരും പിന്നില്‍ ചേര്‍ക്കേണ്ട എന്നാണു അല്ലാഹു പഠിപ്പിക്കുന്നത്‌.

റസൂല്‍(സ) പറഞ്ഞു: "സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവ് അല്ലാത്തവരുടെ പേര്‍ ചേര്‍ത്തവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ശാപം ഉണ്ടാകട്ടെ" (ഇബ്നു മാജ)

റസൂല്‍(സ) പറഞ്ഞു: " സ്വന്തം പിതാവ് ആരെന്നു അറിഞ്ഞിട്ടും തന്നെ തന്‍റെ പിതാവിലേക്ക് ചേര്‍ക്കാതെ മറ്റൊരാളിലേക്ക് ചേര്‍ക്കുന്നവന് സ്വര്‍ഗം ഹറാമാണ്‌" (ബുഖാരി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് സ്വര്‍ഗത്തിന്‍റെ വാസന പോലും ലഭിക്കില്ല. സ്വര്‍ഗത്തിന്‍റെ വാസനയാകട്ടെ അഞ്ഞൂറ് വര്‍ഷത്തെ വഴിദൂരം വരെ ചെന്നെത്തുന്നതാണ്." (ഇബ്നുമാജ)

റസൂല്‍(സ) പറഞ്ഞു: " "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് അല്ലാഹുവിന്‍റെ ശാപമുണ്ട്" (അബ്ദു റസാക്ക്)

റസൂല്‍(സ) പറഞ്ഞു: "നിങ്ങള്‍ പിതാക്കളിലേക്ക് ചേര്‍ക്കലിനെ അവഗണനയോടെ കാണരുത്, അതിനെ അവഗണനയോടെ കാണല്‍ കുഫ്ര്‍ ആണ്' (ബുഖാരി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന് കള്ളന്മാരില്‍ വലിയ കള്ളനാണ്' (ത്വബ്രാനി)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും കോപം ഉണ്ടാകട്ടെ' (തഹ്ദീബുല്‍ ആസാര്‍)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍ കുഫ്ര്‍ ചെയ്തിരിക്കുന്നു (തഹ്ദീബുല്‍ ആസാര്‍)

റസൂല്‍(സ) പറഞ്ഞു: "തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്‍ക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല" (അബൂ അവാന)

മേല്‍ കൊടുത്ത പല ഹദീസുകളും സ്വന്തം പിതാവ് അല്ലാത്ത മനുഷ്യനെ തന്‍റെ പേരിലേക്ക് പിതാവ് എന്ന രൂപത്തില്‍ ചേര്‍ക്കുന്നത് ആണ് വിലക്കുന്നത് എങ്കിലും അവയില്‍ നിന്നും ഒരാള്‍ സ്വന്തം പേരിനു പിന്നില്‍ മറ്റൊരു മനുഷ്യന്‍റെ പേര്‍ ചേര്‍ക്കുന്നു എങ്കില്‍ അത് സ്വന്തം പിതാവിന്‍റെ പേര്‍ ആകണം എന്നത് വ്യക്തമാണ്. ഇക്കാര്യം വളരെ പ്രാധാനമായതു കൊണ്ട് ചില ഇമാമുകള്‍ സ്വന്തം പേരിനു പിന്നില്‍ പിതാവ് അല്ലാത്ത മനുഷ്യരുടെ പേര്‍ ചേര്‍ക്കുന്ന പരിപാടിയെ വന്‍ പാപങ്ങളില്‍ പെടുത്തിയിട്ടുണ്ട്...

നമ്മുടെ നാട്ടില്‍ സ്വന്തം പേരിനു പിന്നില്‍ ഭര്‍ത്താവിന്‍റെ പേര്‍ ചേര്‍ക്കുന്ന പരിപാടി മുസ്ലീങ്ങള്‍ മറ്റു മതക്കാരില്‍ നിന്ന് പഠിച്ചതാണ്. ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്നു എങ്കില്‍ അവനാ കാര്യത്തില്‍ അവരില്‍ പെട്ടവന്‍ തന്നെ എന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്).

നബി(സ)ക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നല്ലോ അവരൊന്നും നബി(സ) അവരെ കല്യാണം കഴിച്ച ശേഷം നബിയുടെ പേര്‍ അവരുടെ പേരിനു പിന്നില്‍ ചേര്‍ത്തത് എവിടേം കാണാന്‍ സാധ്യമല്ല. അവരൊക്കെ മരിക്കുന്നത് വരെ അവരുടെ പിതാക്കളിലേക്ക് തന്നെ ചേര്‍ത്താണ് അറിയപ്പെട്ടത്.
അവരില്‍ പലരുടെ പിതാക്കളും അമുസ്ലീങ്ങള്‍ ആയിട്ട് പോലും അങ്ങനെ ആയിരുന്നു...

ഫാത്തിമ(റ) നബി(സ) യുടെ മോള്‍ ആയിരുന്നല്ലോ. എന്നാല്‍ ഫാത്തിമയെ(റ) അലി(റ) വിവാഹം ചെയ്ത ശേഷം അവര്‍ ഫാത്തിമ അലി എന്ന് അവര്‍ വിശേഷിപ്പിച്ചതോ അങ്ങനെ അവര്‍ വിളിക്കപ്പെട്ടതോ കാണുക സാദ്ധ്യമല്ല. അവര്‍ മരിക്കുന്നത് വരെ ഫാത്തിമ ബിന്‍ത് മുഹമ്മദ്‌ തന്നെ ആയിരുന്നു...

ഒരാളുടെ പിതാവ് ഒരു കാലത്തും മാറില്ലല്ലോ. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍, മൊഴി ചൊല്ലിയാല്‍ ഭാര്യക്കു വേറെ ഭര്‍ത്താവ് വരും. ഇക്കാര്യത്തില്‍ ഒരു ഭര്‍ത്താവിനും സ്വന്തം ഭാര്യയെ തന്‍റെ പേര്‍ അവളുടെ പിന്നില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. പിതാവ് മരിച്ചു എങ്കിലും ചേര്‍ക്കുന്നു എങ്കില്‍ പിതാവിന്‍റെ പേര്‍ മാത്രമെ പേരിനു പിന്നില്‍ ചേര്‍ക്കാവൂ ...

എല്ലാ മനുഷ്യരെയും അല്ലാഹു പരലോകത്ത് അവരുടെ പിതാവിലേക്ക് ചേര്‍ത്തു ആയിരിക്കും വിചാരണക്ക് വിളിക്കുക എന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. നമുക്കെല്ലാം പരലോകത്ത് മാത്രമല്ല ദുനിയാവിലും "തന്തക്ക് ജനിച്ചവര്‍" ആകാം . അല്ലാഹു അനുഗ്രഹിക്കട്ടെ.....

പരമാവധി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലും പകര്‍ത്താന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ...ആമീന്‍.

നബി (സ) തങ്ങള്‍ പറഞ്ഞു: ‍ആരെങ്കിലുമൊരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട്

Wednesday, 8 July 2015

കേരളീയ നന്മയുടെ അടയാളപ്പെടുത്തല്

എഴുതിയത്‌ റിയാസ് ടി. അലി ..വായിച്ചപ്പോൾ രോമം പോലും അഭിമാനം കൊണ്ട്‌ എഴുന്നേറ്റു...ഇത്‌ ഒന്നു പോസ്റ്റ്‌ ചെയ്താൽ നന്നാവും എന്നു തോന്നി...അതു കൊണ്ട്‌ പോസ്റ്റ്‌ ചെയ്യുന്നു......
കേരളീയ നന്മയുടെ അടയാളപ്പെടുത്തല്..
*******************************
*******************************
വായനക്കാര് മറന്നുകാണില്ല, രണ്ടു
വര്ഷം മുമ്പ്
മലപ്പുറം ജില്ലയിലെ
കാളികാവിലാണ് സംഭവം നടന്നത്. ചില
തട്ടിപ്പുകേസുകളില്പെട്ട മുജീബ് റഹ്മാന്
എന്ന വ്യക്തിയെ അറസ്റ്റ്
ചെയ്യാനെത്തിയ എസ്.ഐ
വിജയകൃഷ്ണനെ പ്രതി വെടിവെച്ചുകൊന്നു.
തികച്ചും ദുരൂഹമായ ഒരു
ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു
മുജീബ്. ഭാര്യയും പത്തു വയസ്സായ ദില്ഷാദ്
എന്ന
മകനും നാലുവയസ്സുകാരി മുഹ്സിനയുമടങ്ങുന്ന
കുടുംബം. ഏതോ ഒരു നിമിഷത്തില്
തോന്നിയ
കുബുദ്ധി, കൃത്യനിര്വ്വഹണത്തിനെത്തിയ
നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില്
കലാശിച്ചു. നിഷ്കളങ്കരായ രണ്ടു
മക്കളേയും കൈ പിടിച്ച്
ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്
കാടുകളിലേക്ക് ഓടിയൊളിച്ചു. പ്രതിക്കു
വേണ്ടി വലിയൊരു പോലീസ്
സന്നാഹം തെരച്ചില് ആരംഭിച്ചു.
പശ്ചിമഘട്ട താഴ്വരകള് അരിച്ചു
പെറുക്കുന്ന പോലീസിനു മുന്നില്
ശ്വാസമടക്കിപ്പിടിച്ചു ഒരു
കുറ്റിക്കാട്ടില് രണ്ടു
പിഞ്ചുങ്ങളെ ചേര്ത്തുപിടിച്ചൊരു
മാതാവും പ്രതിയായ പിതാവും ഒളിച്ചു
നിന്നു. തൊണ്ടപോലും അനക്കാന്
സാധിക്കാത്ത മക്കള്. പോലീസ്
മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത് മക്കള്
ഭീതിയോടെ കാണുന്നുണ്ട്.
പോലീസിന്റെ കണ്ണില് പെടാതെ ഒരു ഒരു
രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി.
നേരം പുലര്ന്നപ്പോള്
കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്
നിറച്ച് ഉമ്മയും ഉപ്പയും ആ മക്കള്ക്കു
നല്കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്.
കാട്ടില് നിന്നെന്തു കിട്ടാനാ..!
വിശന്നും ക്ഷീണിച്ചും തളര്ന്ന മക്കളോടു
ആ ഉമ്മയും ഉപ്പയും "ഞങ്ങള് മരിക്കാന്
പോവുകയാണെന്നും നിങ്ങളു വീട്ടിലേക്കു
പൊയ്ക്കോളൂ. മൂത്താപ്പ നോക്കുമെന്നും"
പറഞ്ഞ് വീട്ടിലേക്കയക്കുന്നു.
ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു
നോക്കി മനമില്ലാ മനസ്സോടെ വീട്ടിലേക്കു
പോകുന്ന മക്കള്.... നടന്നു നീങ്ങുമ്പോള്
പുറകില് വെടിയൊച്ച. പ്രിയമാതാവു
വെടിയേറ്റു വീഴുന്നു. ഉടന്
തന്നെ രണ്ടാമത്തെ വെടിശബ്ദവും.
സ്വയമുതിര്ത്ത വെടിയില്
ഉപ്പയും മറിഞ്ഞുവീഴുന്ന,പിടഞ്ഞുമരിക്കുന്ന
രംഗം കണ്ടു പകച്ചു കൊണ്ട് മക്കള്
വീട്ടിലേക്കുതിരിക്കുന്നു....
*********************************
വെടിയേറ്റു മരിച്ച എസ്.ഐ
വിജയകൃഷണന്റെ വീട്ടില് ദുഃഖാര്ത്തരായ
അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്
വിജിനയും വിനൂപും...
കുടുംബത്തിന്റെ ഏക
അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്
കണ്ണീരുമായി അവര് അവര്
ഇഴുകിച്ചേര്ന്നു. വണ്ടൂര് പോലീസ് സ്റ്റേഷന്
പരിസരത്ത് നൂറുക്കണക്കിനാളുകള്
മനുഷ്യസ്നേഹിയായ ആ
നിയമപാലകന്റെ മൃതദേഹം കാണാന്
കോരിച്ചൊരിയുന്ന
പേമാരിയെ വകവെക്കാതെ ഒത്തുകൂടി.
തിമര്ത്തുപെയ്യുന്ന മഴയത്ത്
ജയകൃഷണന്റെ മൃതദേഹം വഹിച്ച്
സ്വഗൃഹത്തിലെത്തിയ
ആംബുലന്സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു.
ഒടുവില് ആ നല്ല
മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്ത്തി ഓര്മയായി...
**************************************
ദില്ഷാദും മുഹ്സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട
പ്രതീതി...!
ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ
മൈതാനത്ത് വിരലില് നിന്നൂര്ന്നു പോയ
ഇളംവിരലുകള്....
ദിവസങ്ങള്ക്കുള്ളില്ത്തന്നെ കരുവാരക്കുണ്ട്
ദാറുന്നജാത്ത് ഓര്ഫനേജ്
കുട്ടികളെ ഏറ്റെടുത്തു.
പഠനവും ഭക്ഷണവും വസ്ത്രവും നജാത്
കമ്മിറ്റി വഹിക്കാമെന്നേറ്റു.
ബാല്യത്തിന്റെ രണ്ടു വേദനകള്
നജാതിലേക്ക് യാത്രയായി. പഠന
മേഖലയിലേക്കും.
അവിടെ ഒരു കുടുംബം പോലെ മക്കള്
കഴിച്ചുകൂട്ടി.
****************************************
ദിവസങ്ങള് കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്കൂളടച്ചു. അനാഥരും അഗതികളുമായ
അനേകം മക്കള് വീട്ടിലേക്ക്
പോവുകയാണ്.
ദില്ഷാദിനും മുഹ്സിനക്കും പോകാന്
സ്വന്തമായി ഒരു വീടില്ല.
കാടിനരികില് ടാര്പോളിന് കൊണ്ടു
വലിച്ചുകെട്ടിയ ഒരു ഷെഡ് മാത്രം.
അവിടെയാണെങ്കില് ഓര്ക്കാനാവാത്ത
ഒരുതരം ഭീതി തളംകെട്ടി നില്ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്
തോന്നിയ
ആശയം സഹാധ്യാപകരോടും മറ്റു
വിദ്യാര്ത്ഥികളോടും പങ്കുവെച്ചു.
നാമെല്ലാവരും ഇന്നു മുതല് ദിവസവും ഒരു
ചെറിയ സംഖ്യ, നമ്മളാല് കഴിയുന്ന ഒരു തുക
മുഹ്സിനക്കും ദിലുവിനും വേണ്ടി ഒരു
പെട്ടിയില്, അല്ലെങ്കില് ഒരു കാശുകുടുക്ക
വാങ്ങി അതില് നിക്ഷേപിക്കുന്നു.
ആര്ക്കാണ് കൂടുതലുള്ളതെന്നറിയാമല്ലോ...
ഒരു വര്ഷം കഴിഞ്ഞ് അതു പൊട്ടിച്ചു
കിട്ടുന്ന സംഖ്യ സ്വരൂപിച്ച് നമുക്ക്
ദില്ഷാദിനും മുഹിസിനക്കും ഒരു
വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട
വിദ്യാര്ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്"
ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5
രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ
കുടുക്കയിലിട്ടു...
പുത്തനുടുപ്പു
വാങ്ങുമ്പോഴും പഠനോപകരണങ്ങള്
വാങ്ങുമ്
[8:24am, 7/2/2015] ‪+91 95260 97545‬: ***************************************
ദിവസങ്ങള് കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്കൂളടച്ചു. അനാഥരും അഗതികളുമായ
അനേകം മക്കള് വീട്ടിലേക്ക്
പോവുകയാണ്.
ദില്ഷാദിനും മുഹ്സിനക്കും പോകാന്
സ്വന്തമായി ഒരു വീടില്ല.
കാടിനരികില് ടാര്പോളിന് കൊണ്ടു
വലിച്ചുകെട്ടിയ ഒരു ഷെഡ് മാത്രം.
അവിടെയാണെങ്കില് ഓര്ക്കാനാവാത്ത
ഒരുതരം ഭീതി തളംകെട്ടി നില്ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്
തോന്നിയ
ആശയം സഹാധ്യാപകരോടും മറ്റു
വിദ്യാര്ത്ഥികളോടും പങ്കുവെച്ചു.
നാമെല്ലാവരും ഇന്നു മുതല് ദിവസവും ഒരു
ചെറിയ സംഖ്യ, നമ്മളാല് കഴിയുന്ന ഒരു തുക
മുഹ്സിനക്കും ദിലുവിനും വേണ്ടി ഒരു
പെട്ടിയില്, അല്ലെങ്കില് ഒരു കാശുകുടുക്ക
വാങ്ങി അതില് നിക്ഷേപിക്കുന്നു.
ആര്ക്കാണ് കൂടുതലുള്ളതെന്നറിയാമല്ലോ...
ഒരു വര്ഷം കഴിഞ്ഞ് അതു പൊട്ടിച്ചു
കിട്ടുന്ന സംഖ്യ സ്വരൂപിച്ച് നമുക്ക്
ദില്ഷാദിനും മുഹിസിനക്കും ഒരു
വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട
വിദ്യാര്ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്"
ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5
രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ
കുടുക്കയിലിട്ടു...
പുത്തനുടുപ്പു
വാങ്ങുമ്പോഴും പഠനോപകരണങ്ങള്
വാങ്ങുമ്പോഴും കുട്ടികള് മിച്ചം വെച്ചു...
ഒരു വര്ഷമങ്ങനെ കടന്നുപോയി....
****************************************
നാളെ പെട്ടി പൊട്ടിക്കുകയാണ്...
ആ സന്തോഷനിമിഷമാലോചിച്ച്
നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല...
പെട്ടികളെല്ലാം പൊട്ടിച്ചു...
സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു
കൊച്ചുവീടായി രൂപാന്തരപ്പെട്ടു.
വീടുപണികള് യുദ്ധകാലാടിസ്ഥാനത്തില്
തന്നെ...
ഇനി ഗൃഹപ്രവേശം....
അധ്യാപകരും വിദ്യാര്ത്ഥികളും എല്ലാ കാര്യത്തിനും മുന്നില്
തന്നെ നിന്നു....
ഗൃഹപ്രേവേശത്തിനു
ക്ഷണിയ്ക്കാനായി അധ്യാപകര് എസ്.ഐ
ജയകൃഷ്ണന്റെ വീട്ടിലെത്തി..
തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന
കൊലയാളികളുടെ മക്കള്ക്കു
വേണ്ടി നിര്മ്മിച്ച
വീടിന്റെ താക്കോല്ദാന ചടങ്ങിലേക്ക്
ക്ഷണിയ്ക്കപ്പെടുന്ന ഭാര്യയും മക്കളും..
വല്ലാത്തൊരു വെല്ലുവിളിയാണത്....
ഒരര്ത്ഥത്തിലൊരു പരിഹാസമാണത്.....
പക്ഷേ, ആ അമ്മ ശോഭന
കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ...
"ഞാന്
പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ
കുട്ടികളോടു നന്നായി പഠിയ്ക്കാന്
പറയണം.
എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്
പറയണം. സാമ്പത്തിക പ്രശ്നം കൊണ്ട്
പഠിക്കാതിരിക്കരുത്... എന്റെ വക
എല്ലാ പ്രാര്ത്ഥനകളുമുണ്ട്....."
ക്ഷണിയ്ക്കാന് പോയ
അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള്
കണ്ണീരു തുടച്ചു...
വീടിനു വെളിയിലിറങ്ങിയ അധ്യാപകര്
പിന്നില് നിന്നുള്ള വിളി കേട്ട് തിരിഞ്ഞു
നോക്കി.
"ഇനി ഞാന് വരാത്തതിനു മക്കള്ക്കൊരു
വിഷമം വേണ്ട. എന്റെ മോന്
വിനുവിനെ പറഞ്ഞയക്കാം...."
അതുകൂടി കേട്ടപ്പോള്
വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്....
പി.ജി കഴിഞ്ഞതാണ് വിനു.
പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച്
നില്ക്കുകയാണ് മകനും....
****************************************
വീടിന്റെ താക്കോല് ദാന ചടങ്ങ്....
ഗ്രാമാന്തരീക്ഷത്തില് ഉയര്ന്ന
ചെറിയൊരു സ്റ്റേജ്....
നാട്ടുപ്രമാണിമാരും എം.എല്.എയും ഓര്ഫനേജ്
ഭാരവാഹികളും ഉള്ള വേദി...
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്ത്ഥികളും തിങ്ങി നിറഞ്ഞ
സദസ്സ്.....
പ്രാഥമിക യോഗ നടപടികള്ക്കു
ശേഷം താക്കോല്ദാനം നിര്വ്വഹിക്കപ്പെടുന്നു....
മൈക്കിലൂടെ അനൗണ്സ് കേട്ടു...
"അടുത്തതായി വീടിന്റെ താക്കോല്
ദാനമാണ്. താക്കോല് ഏറ്റുവാങ്ങാന്
വേണ്ടി ദില്ഷാദിനെയും മുഹ്സിനയെയും ക്ഷണിച്ചു
കൊള്ളുന്നു... "
ദില്ഷാദും മുഹ്സിനയും സദ്സ്സില്
നിന്നെഴുന്നേറ്റു..
ആളുകളുടെ കണ്ണുകള് ആ
നിഷ്കളങ്കബാല്യങ്ങളില് പതിഞ്ഞു...
അവര് വേദിയിലേക്ക് നടക്കുമ്പേള്
സദസ്സില് നിന്ന് മറ്റൊരാള്
കൂടി എഴുന്നേറ്റു...
വിനു... എസ്.ഐ ജയകൃഷ്ണന്റെ മകന്....
ദില്ഷാദിനെയും മുഹ്സിനയെയും തന്റെ ഇടത്തും വലത്തും ചേര്ത്തു
പിടിച്ച് ഒരു വല്യേട്ടനായി വിനു
വേദിയിലേക്ക്....
ആ രണ്ടു ഇളം കൈകളെയും വിനു ചേര്ത്തു
പിടിച്ചു കൊണ്ട് താക്കോല്
ഏറ്റുവാങ്ങുന്നു...
കണ്ടുനിന്നവരുടെ കണ്ഠമിടറുന്ന കാഴ്ച....
വീര്പ്പടക്കിയാണ് സദസ്യര് ഈ
രംഗം കാണുന്നത്.
വേദിയിലുള്ളവര് കണ്ണീരു തുടക്കുന്നു....
വല്ലാത്തൊരു നിശബ്ദത.....
താക്കോല് വാങ്ങി ആ
അനിയനെയും അനിയത്തിയെയും തോളില്
കൈയിട്ടു വിനു സദസ്സിലേക്ക്.....
ഒന്നു കൈയടിക്കാന് പോലും മറന്നു പോയ
സദസ്യര്....
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന
മൂന്നു വേദനകള്......
മലയാളമേ .. നിന്റെ ഉത്തമ
സംസാകാരത്തിനേ ഈ നന്മ
വിളയിക്കാനാവൂ...
നീ വിതയ്ക്കുന്ന
മഹത്വമാം സംസ്കൃതിയില് ഞങ്ങള്
ആനന്ദതുന്ദിലരാവുന്നു..
ഹര്ഷപുളകിതരാവുന്നു.

അയാളുടെ മയ്യിത്ത്‌

ഇന്നും വളരെ ലേയ്റ്റായി..!!
ഇനി ഓഫീസിലെത്തിയാൽ സാറിന്റെ മുഖം കാണേണ്ട കാര്യമാലോചിക്കുമ്പോൾ.......!!!!!!

ധൃതിയിൽ നടക്കുന്നതിനിടക്കാണ്‌ എന്നെ ആരോ വിളിക്കുന്നത്‌ കേട്ടത്‌.
ഞാനൊന്ന് തിരിഞ്ഞു നോക്കി... വീണ്ടും നടന്നു.

"ഹേയ്‌... നിങ്ങളെ തന്നെയാ...!!! ഒന്ന് നിൽക്കൂ...!! "

തിരിഞ്ഞു നോക്കുമ്പോൾ... ഒരു വയസനായ വ്യക്തി.
" എന്താ...?? "

" എങ്ങോട്ടാ... ഇത്ര ധൃതിയിൽ. ഇന്നലേയും കണ്ടല്ലോ. " - അയാൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

" ഓഫീസിലേക്കാ... തിരക്കുണ്ട്‌. പിന്നെ കാണാം " - ഞാൻ നടന്ന് കൊണ്ട്‌ പറഞ്ഞു.

" തിരക്കൊഴിഞ്ഞ സമയമെപ്പോഴാ... എനിക്കൊന്ന് സംസാരിക്കാനുണ്ട്‌. " - അയാൾ പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

'വല്ല സഹായവും ചോദിക്കാനാവും.മകളുടെ കല്ല്യാണം.. ഓപ്പറേഷനെന്നൊക്കെ പറഞ്ഞിംഗ്‌ വരും. എല്ലാം തട്ടിപ്പുകളാ...' - ഞാൻ പിറുപിറുത്തുകൊണ്ട്‌ ഒന്നും മിണ്ടാതെ വേഗം നടന്നു നീങ്ങി.
***************

ഇന്നും അയാളവിടെ തന്നെയുണ്ട്‌. അയാളെ ശ്രദ്ധിക്കാതെ ഞാൻ ധൃതിയിൽ നടന്നു.
അന്നും അയാൾ പറഞ്ഞു, എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന്.
അതും എനിക്ക്‌ ഗുണമുള്ളതെന്തോ കാര്യമാണെന്ന്.!!

ഇന്ന് നേരത്തെ കിടക്കണം. നാളെ നേരത്തെ ഇറങ്ങി അയാളുടെ കാര്യം എന്താണെന്ന് അറിയണം. എനിക്ക്‌ ഗുണമുള്ള എന്താണ്‌ അയാളുടെ പക്കലുള്ളത്‌...??
സോഷ്യൽ മീഡിയയിലെ സംവാദങ്ങളും ബഹളങ്ങളും നോക്കാതെ ലാപ്ടോപ്‌ അടച്ചുവെച്ച്‌ ഞാൻ കിടന്നു.

പിറ്റേന്ന് നേരത്തെ ഇറങ്ങി. അയാളവിടെ തന്നെയുണ്ട്‌. എന്നെ കണ്ടപ്പോൾ അയാൾ പുഞ്ചിരിച്ചു.
" എന്താണ്‌ നിങ്ങൾക്ക്‌ പറയാനുള്ളത്‌...?? "

" നിങ്ങളിവിടെ ഇരിക്കൂ... ഇന്ന് നിങ്ങൾക്ക്‌ സമയമുണ്ടല്ലോ..." - അയാൾ സാവധാനം പറഞ്ഞു.

" സമയം ഞാൻ നിങ്ങൾക്ക്‌ വേണ്ടി ഉണ്ടാക്കിയതാണ്‌. എന്താ നിങ്ങൾക്ക്‌ സംസാരിക്കാനുള്ളത്‌...!!!" - ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

" ആദ്യം നിങ്ങളിവിടെ ഇരിക്കൂ... ഞാൻ പറയാം. "
എനിക്കവിടെ ഇരിക്കേണ്ടി വന്നു.

" ഞാൻ നിങ്ങളെ കഴിഞ്ഞ ഒരാഴ്ചയായി കാണുന്നു. ഒരു യന്ത്രം കണക്കെയുള്ള നിങ്ങളുടെ ഈ പോക്കും.. വരവും..! എന്നും നിങ്ങൾ തിരക്കിലാണല്ലോ...!!!!"

" അതേ... എനിക്കൊട്ടും സമയം കളയാനില്ല. കാരണം ഞാൻ എന്നെ എന്റെ അധികാരികൾ ഏൽപിച്ച ജോലിയിൽ ആത്മാർത്തതയുള്ളവനാണ്‌. പിന്നെ എന്റെ കുടുംബത്തോട്‌ കൂറുള്ളവനുമാണ്‌."
- ഞാൻ തെല്ല് ഹുങ്കോടെ പറഞ്ഞു.

" ഓഹോ...! കൊള്ളാം. നിങ്ങൾ ആള്‌ കൊള്ളാം. എന്നിട്ട്‌ നിങ്ങളിക്കാര്യങ്ങളിൽ വിജയിച്ചവനാണോ...!! "

" എന്താ സംശയം. ഇന്ന് ഞാനെന്റെ കമ്പനിയിലെ ഉയർന്ന സ്ഥാനത്താണ്‌. എനിക്ക്‌ നാട്ടിൽ വലിയൊരു വീടുണ്ട്‌. ഒരുപാട്‌ സ്വത്തുണ്ട്‌. എന്റെ മക്കൾക്കെല്ലാം ഉയർന്ന വിദ്യാഭ്യാസമുണ്ട്‌."
-  എന്റെ മുഖത്ത്‌ ആത്മവിശ്വാസം നിറഞ്ഞു നിന്നു.

" ആഹാ..!!! ഭാഗ്യവാൻ. എങ്കിൽ ഞാനൊന്ന് ചോദിക്കട്ടെ. നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവും നിങ്ങളെ കുറച്ച്‌ ജോലികൾ ഏൽപിച്ചിരുന്നു. നിങ്ങളതെല്ലാം ചെയ്തിരുന്നൊ?? "

" അത്‌ പിന്നെ... അതിനിയും ചെയ്യാമല്ലോ.. അല്ലേ..
അല്ല നിങ്ങൾക്കിതാണോ പറയാനുള്ളത്‌ !!! "

" അതേ... ചെയ്യാം. പക്ഷേ.. മരണമെപ്പോഴെത്തുമെന്ന് ആർക്കാണറിയുന്നത്‌..!!

"അതിന്‌ എനിക്കിപ്പോൾ ഒരു രോഗവുമില. പൂർണ്ണ ആരോഗ്യവാൻ. മാത്രവുമല്ല വല്ല രോഗവും വന്നാലും ചികിത്സിക്കാൻ പണവുമുണ്ട്‌."

"ആരോഗ്യം....!!! :/ പണം......  :/ !!!! - അയാൾ പുച്ഛഭാവത്തോടെ പിറുപിറുത്തു.
" നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ ഉയർന്ന വിദ്യഭ്യാസം നൽകി. അവർക്ക്‌ നിന്റെ സൃഷ്ടാവിനെ കുറിച്ച്‌ പഠിപ്പിച്ചൊ? "

" അതിനവർക്കിനിയും സമയമുണ്ടല്ലൊ...!! അവർ ഇപ്പോൾ പഠിക്കേണ്ട പ്രായമല്ലേ..!!" - ഞാൻ തെല്ല് അരിശത്തോടെ പറഞ്ഞു.

" സമയമെന്നത്‌ എപ്പോഴും നിലനിൽക്കുന്നതാണെന്ന് ആരാ നിങ്ങളെ പഠിപ്പിച്ചത്‌.."

" ഞാനിതുവരെ ജീവിച്ചില്ലെ. അതുപോലെ എന്റെ മക്കളും." 

"നിങ്ങൾക്ക്‌ നിർബന്ധമാക്കിയ സകാത്തിനെ നിങ്ങൾ കൊടുത്തിരുന്നൊ...!! "

" അത്‌ പിന്നെ... അത്‌..   അത്‌ കൊടുക്കാമല്ലോ...!!!" - ഞാൻ ഒരു നിമിഷം പകച്ചു.

" ചുരുക്കി പറഞ്ഞാൽ... എല്ലാം "ചെയ്യാം" എന്ന്. അല്ലെ.
ഒന്നിനും സമയമില്ലാത്ത നിങ്ങൾ  ഇന്ന് നിങ്ങളുടെ കാര്യങ്ങൾ മാറ്റിവെച്ച്‌ എന്നോട്‌ സംസാരിക്കാനായ്‌ നേരത്തെ വന്നു.
അപ്പോൾ നിങ്ങൾക്ക്‌ സമയമല്ല പ്രശ്നം. "

"അല്ല.. നിങ്ങളാരാ ഇതൊക്കെ പറയാൻ. ഞാൻ എനിക്ക്‌ ഇഷ്ടമുള്ളത്‌ പോലെ ചെയ്യും. എന്റെ പണം എന്റെ കുടുംബം എന്റെ ജോലി എന്റെ ജീവിതം "  - വിറച്ചുകൊണ്ട്‌ ഞാൻ ഉച്ചത്തിൽ പറഞ്ഞു

" പക്ഷേ... ഈ ജീവൻ അത്‌ നിന്നെ സൃഷ്ടിച്ചവന്റേതാണ്‌. അതവൻ തിരിച്ചെടുത്താൽ....!!! "

ഞാൻ വിയർത്തു നനഞ്ഞു. എന്റെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.
" അല്ലാഹ്‌...!! എങ്കിൽ എന്റെ മക്കൾ, എന്റെ ഭാര്യ അവർ അനാഥരാവും. അവർ കഷ്ടപ്പെടും. എനിക്കത്‌ ആലോചിക്കാൻ കഴിയില്ല...!!"

" അപ്പോഴും നീ ഈ ദുനിയാവിനെകുറിച്ച്‌ വ്യാകുലപ്പെടുന്നു. നീ ഇപ്പോൾ മരണപ്പെടുകയാണെങ്കിൽ നിന്റെ പരലോക ജീവിതം എങ്ങിനെയിരിക്കുമെന്ന് നിനക്ക്‌ അറിയില്ലേ...!!!  - അയാളുടെ കണ്ണുകൾ തിളങ്ങി.

"ഞാൻ പോവുന്നു.... എനിക്ക്‌ നിങ്ങളോട്‌ സംസാരിക്കണ്ട. " - ഞാൻ ധൃതിയിൽ എഴുനേറ്റു.

ഒരടിപോലും മുന്നോട്ട്‌ നീങ്ങുന്നില്ല. കാലുകൾ കുഴയുന്നു. കൈകൾക്ക്‌ കനം കൂടുന്നു. കണ്ണിൽ നെറ്റിയിലെ വിയർപ്പു തുള്ളികൾ ഇറ്റിയിറങ്ങി തളം കെട്ടുന്നുണ്ട്‌.
ഞാനിപ്പോൾ തളർന്ന് വീഴും.

ഞാനയാളെ തിരിഞ്ഞു നോക്കി.
" എന്നെയൊന്ന് സഹായിക്കൂ... എന്നെ രക്ഷിക്കൂ."

മുഖത്തെ ചിരി മായ്ച്ചുകൊണ്ട്‌ അയാൾ പറഞ്ഞു:
"വൈകിപ്പോയി സഹോദരാ. എനിക്ക്‌ നിങ്ങളേയും കൊണ്ട്‌ പോയേ തീരൂ...!! നിങ്ങൾക്കിപ്പോൾ ഒന്നിനും സമയമിലാത്തവനായിപോയി"

അയാളുടെ മുഖം വിവർണ്ണമായി, കണ്ണുകൾ ചുവന്നു, കണ്ണുകളിൽ നിന്ന് അഗ്നി ചൂട്‌ പരക്കാൻ തുടങ്ങി
എന്നെയും കൊണ്ട്‌ അയാൾ മുകളിലേക്കുയർന്നു.
ആ നിമിഷം എന്റെ കാൽ വിരലിലെ ഞരമ്പുകൾ വലിഞ്ഞ്‌ ശിരസ്സിലേക്ക്‌ ചുരുങ്ങികൊണ്ടിരുന്നു.
ഒരിറ്റു വെള്ളത്തിനായി ചുണ്ടുകൾ വിറച്ചു.
കണ്ണുകൾ മുകളിലേക്ക്‌ മറിഞ്ഞു.അവസാനം ഞെട്ടറ്റു വീണ ഇലയെപോലെ എന്റെ ശരീരം ആ ബെഞ്ചിലേക്ക്‌ വീണു.
********
എന്റെ പണം, എന്റെ പണമെന്ന് പറഞ്ഞിരുന്ന അയാളുടെ
മയ്യിത്ത്‌ മറ്റാരുടെയൊ പണം കൊണ്ട്‌ നാട്ടിലെത്തി.
മരണവീടിന്റെ ഒരു മൂലയിൽ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു:

" മനുഷ്യന്റെ ഓരൊ അവസ്ഥ. ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു. "

��Good message....pls share maximum..